Monday, January 21, 2008

ഹലി..ഹലിയ്യൊ ഹലി..ഹീലാലോ

(www.organicsolutions.com)

ഹലി..ഹലിയ്യൊ ഹലി..ഹീലാലോ
മണ്ണില്‍ കുഴിച്ചിട്ട ‍ആഞ്ഞിലിത്തടി കണ്ടെത്താന്‍ കണ്ടമ്പറയന്‍ പ്രയോഗിച്ച മന്ത്രമാണിത്.
“എന്റെ പ്രപഞ്ചമേ!” എന്ന മട്ടിലുള്ളൊരു സംബോധന മതി ആ ശൈലി തിരിച്ചറിയാന്‍..
ആനയുണ്ടായിരുന്ന ഉപ്പൂപ്പാന്റെ കൊച്ച്മോന് നല്‍കാന്‍ ഈ മാങ്കൊസ്റ്റന്‍ പഴം മാത്രം.

Saturday, January 19, 2008

പന്തിഭോജനം

നീണ്ട യാത്രാ ക്ഷീണത്തിനൊടുവിലാണ് ആ രണ്ട് നമ്പൂരിമാര്‍ സമൂഹസദ്യ നടക്കുന്ന പന്തലില്‍ എത്തിയത്. കൂട്ടിത്തൊട്ടുണ്ണാന്‍ ശങ്കിച്ച് നില്‍ക്കുന്ന അവരെ കണ്ട കാര്യക്കാരന്‍ എന്താണ് സംഗതിയെന്തെന്നാരാഞ്ഞു.

ആരൊക്കെയാണ് അതിഥികളില്‍ കേമര്‍ എന്ന് മറുചോദ്യം.
“ഇടശേരി, പിന്നെ മുണ്ടശേരി” എന്നായി കാര്യസ്ഥന്‍.

ചെറുശേരീടെ കൃഷ്ണഗാഥകേട്ടു പഴകിയ നമ്പൂരാക്കന്മാര്‍ മുന്തിയ “ശേരി“ക്കാരോടൊത്ത് പന്തിഭോജനം നടത്തി പടിക്ക് പുറത്തായെന്നത് ചരിത്രം
(കാട്ടുമാടം നാരായണന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന്)

ഒരു സാഹിത്യ പന്തിഭോജനത്തിന് ഇനിയും കാലവിളംബമുണ്ടോ?

Thursday, January 10, 2008

ദേ വരണ് വീണ്ടും ഒരു യുക്തിവാദ പോസ്റ്റ് (ഡിങ്കന്‍ വക)

ബ്ലോഗില്‍ പലയിടത്തായി യുക്തിവാദം,വിശ്വാസം എന്നിവയെ പറ്റി പോസ്റ്റുകള്‍ ഇടയ്ക്ക് കാണാറുണ്ട്.
ഈയിടെ കണ്ട ജബ്ബാര്‍ മാഷിന്റെ ഈ പോസ്റ്റിന് മറുപടി എഴുതിയത് നീണ്ട് പോയതിനാല്‍ ഒരു പോസ്റ്റ് ആക്കുന്നു.

യുക്തിവാദി, വിശ്വാസി എന്നീ പദങ്ങള്‍ക്ക് ഒരു കോമെണ്‍ ഡെഫനിഷന്‍ കല്‍പ്പിക്കാന്‍ എന്തോ എനിക്ക് കഴിയുന്നില്ല. കാരണം വീക്ഷണം, ചിന്ത എന്നിവ ഓരോ വ്യക്തിക്കും വ്യത്യസ്ഥം ആയതു തന്നെയാണ് കാരണം. മരത്തില്‍ നിന്ന് വീഴുന്ന പഴം ആകാശമായി തെറ്റിധരിച്ച് ഓടുന്ന പ്രവണതകളെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. താപസന്‍ വന്നതിനാല്‍ ഗ്രാമത്തില്‍ മഴപെയ്തു എന്നതിനെ കളിയാക്കി “കാക്ക വന്നിരുന്നതും ആലിന്‍‌പഴം വീണതും ഒരുമിച്ച്” എന്ന് പറഞ്ഞ തെനാലിരാമനേയും ഞാന്‍ യുക്തിവാദി ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്നതാണ് എന്റെ വീക്ഷണം.


സമൂഹത്തില്‍ അരാജകത്വം വാഴാതിരിക്കാനായി ഒരു നിയന്ത്രണം (അതു അദൃശ്യശക്തിയുടേതെന്ന്) വരുത്തി തീര്‍ക്കാനായാണ് മതങ്ങളും,സംഹിതകളും ശ്രമിക്കുന്നത് എന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ. അല്ലെങ്കില്‍ ഈ ദുനിയാവില്‍ കാക്കത്തൊള്ളായിരം മതങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ഉടലെടുക്കില്ലല്ലോ. ആത്യന്തികമായും മനുഷ്യന്‍ ഒരു “പേഗന്‍” ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട് (നരവംശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ). ആയതിനാല്‍ തന്നെ മനസ് എന്ന ഒളിത്താവളത്തിന്റെ സംരക്ഷണത്തിനായി അവന്‍ ചില തത്വസംഹിതകളില്‍ എന്നും ആകൃഷ്ടനാണ്. ഇതിനെ തെറ്റ് എന്ന് പൂര്‍ണ്ണമായും ശരിയല്ല. എന്നാല്‍ തന്റെ ഈ സങ്കേതത്തെ അവന്‍ അന്ധമായി വിശ്വസിക്കുകയും , മറ്റുള്ളവര്‍ തേടുന്ന സങ്കേതത്തെ അക്രമാസക്തമാകും വിധം ഏതിര്‍ക്കുകയും, തന്റെ സങ്കേതത്തിന്റെ വ്യാപരണാര്‍ത്ഥം തീവ്രനിലപാടുകള്‍ എടുക്കുകയും ചെയ്യുന്നിടത്താണ് സമവാക്യങ്ങള്‍ പിഴയ്ക്കുന്നത്. (അതായത് നല്ലവനായ വിശ്വാസിയാണ് അധമനായ യുക്തിവാദിയേക്കാള്‍ നല്ലത്, അതുപോലെ മറിച്ചും. ഇവിടെ നല്ലത്തും ചീത്തയും പോലും ആപേക്ഷികമാണ്).


കാലാകാലങ്ങളിലെ ഇരുണ്ട ആശയങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യങ്ങളെ ഭയപ്പെടുന്നവര്‍ തന്റെ ഒളിത്താവളം ആക്രമണ വിധേയമാകുമോ എന്ന് ഭയമുള്ളവരാണ്. അതായത് “ദൈവം ഉണ്ടെങ്കില്‍, അവന്‍ കാറ്റിനും പേമാരിക്കും ഉടയോന്‍ ആണെങ്കില്‍ എന്റെ മൂക്കിന്‍ തുമ്പത്തൊരു തുമ്മല്‍ പ്രത്യക്ഷമാകട്ടെ” എന്ന് വെല്ലുവിളിക്കുന്നവന്‍ മാത്രം അല്ല. മറിച്ച് അഞ്ചാം മലയിലെ ദൈവത്തെ ചോദ്യം ചെയ്ത് മലകയറിയ ഏലിയയും, ബലിജന്തുക്കളെ തുറന്നു വിട്ട ഈസയും, കേരളത്തെ (മത)ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദനും ഒക്കെ തന്നെ യുക്തിവാദികളായിരുന്നു. എന്ന് തന്നെയാണ് എന്റെ വീക്ഷണം. “ഖുറാനില്‍ 99 ദൈവനാമം ഉണ്ട് എന്നാല്‍ 100മത് ദൈവനാമം ഏതാണ്?” എന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ച് മൌനം പാലിച്ച്. “മൌനം(ധ്യാനം)” ആണ് അതായത് കണ്ണടച്ച് അവനവനിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ്,സ്വയം കണ്ടെത്തലാണ് 100മത് ദൈവം എന്ന് തിരിച്ചറിഞ്ഞ സൂഫി വര്യന്‍ ജലാലുദീന്‍ റൂമിയേയും ഞാന്‍ യുക്തിവാദിയായി കാണുന്നതില്‍ തെറ്റുണ്ടൊ?


ഏത് സമ്പ്രദായവും കാലക്രമത്തില്‍ മതമായി മാറും. സ്ഥാപനവല്‍ക്കരണത്തിന്റെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. അതായത് വിഭൂതി നല്‍കുന്ന ബാബയും, വിപ്ലവം നല്‍കുന്ന മാര്‍ക്സും, കാറ്റാടിയാന്മാരെ യുക്തിവാദത്താല്‍ തോല്‍പ്പിച്ച കോവൂരും വരെ സ്ഥാപനവല്‍ക്കരണത്താല്‍ ദൈവങ്ങളും, ഇവരുടെ അഭിപ്രായങ്ങള്‍ ചോദ്യം ചെയ്യാനാകാത്ത വചനങ്ങളും ആയി മാറാം. ഇവിടെയാണ് പ്രശ്നങ്ങളുടെ ആരംഭം. സ്വാംശീകരണത്തിന്റെ യാതൊരുവിധ നിലപാടുകളും ഇല്ലാതെ പിടിച്ചമുയലിന്റെ മൂന്നാമത്തെ കൊമ്പില്‍ തൂങ്ങി മരിക്കാന്‍ വണ്ണം മൌലീകത കൊടികുത്തി വാഴുന്നിടത്താണ് “ഏത് വാദം ആണ് തുണ ?“ എന്ന ചോദ്യം ഉയരുന്നത്...


ദൈവമില്ല എന്ന് തെളിയിക്കലായി ജീവിതലക്ഷ്യം എടുത്തിട്ടുള്ള യുക്തിവാദിയേയും, യുഗങ്ങളായി തനിക്ക് പകര്‍ന്ന് കിട്ടിയ വിശ്വാസത്തെ (അത് നിലവിലെ സാഹചര്യം വെച്ച് തെറ്റായിരിക്കാം) ഇല്ലാതാകുന്ന വിധത്തില്‍ വരുന്ന വാദങ്ങളെ തീവ്രവാദപരമായി എതിര്‍ക്കുന്ന വിശ്വാസിയേയും എനിക്ക് മതിപ്പില്ല. “എന്റെ വിശ്വാസം എനിക്ക് , നിന്റെ വിശ്വാസം നിനക്ക് “എന്ന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങളെ മനസിരുത്തി വായിച്ചവന്‍/പഠിച്ചവന്‍ തീര്‍ച്ചയായും ഒരു യുക്തിവാദിയേ ആകൂ. എന്നാല്‍ അവന്‍ പവനന്റേയും, ഇടമറുകിന്റേയും പുസ്തകങ്ങളെ ആധാരമായി എടുക്കണമെന്നും ഇല്ല. സംസ്ക്കരിക്കപ്പെട്ട, ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയാണ് ഒരുവനെ മനുഷ്യന്‍ ആക്കുന്നത്. മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യുന്നവന്‍ എന്നാണല്ലോ അര്‍ത്ഥം അപ്പോള്‍ കാലങ്ങളായി പകര്‍ന്ന് കിട്ടിയ അറിവിനെ അവന്‍ മനനം ചെയ്യണം, അപ്പോള്‍ ചോദ്യങ്ങള്‍ ഉയരും തന്നില്‍ നിന്നും അപരരില്‍ നിന്നും. ഒരു ദ്വീപിലേക്ക് ഒളിക്കപ്പെട്ട് ഒതുങ്ങിയിരുന്നാല്‍ സ്വന്തം തലച്ചോറ് മലത്തിന് സമാനമാകും. അതിനു പകരം അവന്‍ ചിന്തിക്കുകയും, സ്വയം സംസ്ക്കരിക്കുകയും, അന്വേഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
അത്നാല്‍ തന്നെയും ദൈവമില്ലായ്മയാണ് യുക്തിവാദം എന്നോ, യുക്തിവാദിയായാല്‍ പിന്നെ ഭക്തന്‍ അല്ല എന്നോ ഒരു നിശ്ചിതനിയന്ത്രണ സമവാക്യം സമൂഹം ആവശ്യപ്പെടുന്നുണ്ടോ? ഈ ചോദ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഡിങ്കനെ അല്‍പ്പവിശ്വാസിയെന്നോ, പാതി-യുക്തിവാദിയെന്നോ സംബോധനചെയ്ത് കളിയാക്കിയാലും കുഴപ്പമില്ല. കാരണം ഇതിലും കൂടിയ അളവില്‍ യുക്തിവാദം സ്വീകരിക്കുകയും, ചോദ്യങ്ങള്‍ ചോദിച്ച് സമൂഹത്തെ(പ്രത്യേകിച്ച് യുവജനങ്ങളെ) സംസ്ക്കരിക്കാന്‍ ശ്രമിച്ചവരും മരിക്കാന്‍ കാലത്ത് ദേവന് നേര്‍ച്ചക്കോഴിയെ കൊടുക്കാമെന്നേറ്റിരുന്നത് മറന്ന സാഹചര്യത്തേ ഓര്‍ത്ത് വിലപിക്കുന്ന ഒരു സാഹചര്യം ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി തന്നില്‍ ഭവിച്ച വിശ്വാസത്തേ ഒരു നിമിഷത്തില്‍ ഉപേക്ഷിക്കാന്‍ ചിലപ്പോള്‍ ഒരു യുക്തിവാദിക്കുപോലും കഴിഞ്ഞേക്കില്ല. അതാണ് “എന്റെ മരണസമയത്തോ,അബോധത്തിലോ മറ്റോ ദൈവം എന്ന പദത്തില്‍ ഞാന്‍ ആശ്രയം വരുന്നരീതിയില്‍ സംസാരിക്കുകയാണെങ്കില്‍ അത് യുക്തിവാദിയായ ഞാനല്ല, മറിച്ച് കുട്ടിക്കാലത്ത് ക്രിസ്തീയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ ഇടയായ ഒരു ബാലന്റെ ഉപബോധമനസിന്റെ ബലഹീനതയായി കാണണം” എന്ന് ഇടമറുകിന് പോലും ഒരു മുങ്കൂര്‍ ജാമ്യം എടുക്കേണ്ടി വരുന്നത്.


എവിടെയാണ് ശാസ്ത്രം വിജയിക്കുന്നതും മതസംഹിതകള്‍ പരാജയപ്പെടുന്നതും എന്നതും ശ്രദ്ധേയമാണ്. കാലാകാലങ്ങളിലായി പുനര്‍വിചിന്തനം ചെയ്യുകയും, ചോദ്യങ്ങളെ നേരിടുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. അത് കൊണ്ടാണ് കോപ്പര്‍നിക്കസില്‍ നിന്ന്, ഗലീലിയോവിലേയ്ക്കും പിന്നീട് ന്യൂട്ടനിലേയ്ക്കും അവിടെ നിന്ന് ഐന്‍‌സ്റ്റൈനിലേക്കും പിന്നീടത് സുദര്‍ശനിലേക്കും, ഹോക്കിന്‍സിലേയ്ക്കും മാറി വരുന്നത്. കണാദനില്‍ നിന്ന് നീല്‍‌സ് ബോറിലേക്കും ക്രമേണ ഹൈസന്‍ ബെര്‍ഗിലേക്കും ഒക്കെയുള്ള പരിണാമത്തെയാണ് ശാസ്ത്രത്തിന്റെ വളര്‍ച്ച എന്ന് പറയുന്നത്. അതല്ല വികലമായ മൂലകപ്പട്ടികകളും, വാജീകരണത്തിനും സ്വര്‍ണ്ണനിര്‍മ്മാണത്തിനും മാത്രമായ ആല്‍ക്കെമിയും കൊണ്ട് കുത്തിയിരുന്നെങ്കില്‍ ശാസ്ത്രവും ഇന്ന് ഇത് പോലെ ആയിരുന്നേനെ.

ഏത് വിശാസം/വിശുദ്ധഗ്രന്ഥം/പ്രസ്ഥാനം ആയിരുന്നാലും സ്വയം സ്വാംശീകരിക്കുക/സംസ്കരിക്കുക. അതിനാല്‍ തന്നെ “Let noble thoughts come to us from every side“ എന്ന വാദം/വിശ്വാസം ആണ് ഡിങ്കനുള്ളത്. എന്റെ വാദം/വിശ്വാസം എന്നെ രക്ഷിക്കട്ടെ (അതിന് സാദ്ധ്യമെങ്കില്‍ നിങ്ങളേയും...)

മരണത്തിലേക്ക് നടന്നു കയറിയ വാക്കുകള്‍


മരണമൊഴികള്‍

സ്വഛന്ദമൃത്യുവല്ലാത്ത ഏതൊരുവനുംആകസ്മികമായെത്തുന്ന ഒരു വിരുന്നുകാരനാണ് മരണം . നിരന്തരമായ രോഗപീഡയാല്‍ മരണം പ്രതീക്ഷിച്ച് കിടക്കുന്നവര്‍ക്ക് പോലും അന്ത്യശ്വാസം ഏതെന്ന് തിരിച്ചറിയുക അസാധ്യമെന്ന് കരുതുന്നു. അതൊരു “പോയന്റ് ഓഫ് നോ റിട്ടേണ്‍” ആണ്...സ്വയം അപ്രത്യക്ഷമാകുന്ന നിമിഷം.അവിടങ്ങളില്‍ അറിയാതെയെങ്കിലും ഒരു സാക്ഷ്യം അതാണ് മരണമൊഴി. മരണമൊഴിയെ കോടതി പോലും മുഖവിലയ്ക്കെടുക്കുന്നു. ജീവിതാന്ത്യത്തില്‍ ഒരുവന്‍ കപടതയില്‍ വര്‍ത്തിക്കില്ല എന്ന നിഗമനത്തിലാണത്. മരണത്തില്‍ മനുഷ്യന്‍ എത്രമാത്രം സത്യസന്ധനാണ്എന്നു പരിശോദിക്കാന്‍ മരണമൊഴികളെ ആശ്രയിക്കാമോ? അതോ ഒരു നടന്‍ അരങ്ങിലെ തന്റെ അന്ത്യനിമിഷത്തില്‍ കെട്ടിയവേഷം എത്രമാത്രം നന്നാക്കാന്‍ ശ്രമിക്കുമോ അതുപോലെ ഒരു അഭിനമൂര്‍ദ്ധന്യത ഇവിടെ സാധ്യമാണോ? രംഗബോധമില്ലാത്തകോമാളിയുടെ അപ്രതീക്ഷിത വരവില്‍ അവന്‍/ള്‍ ഒരു ജീവിതം മൊത്തം കൂടെ കൊണ്ട് നടന്നിരുന്ന ആശയങ്ങളേയും, സമവാക്യങ്ങളേയും കൈവെടിഞ്ഞ് വെറും പുലമ്പലുകള്‍ നടത്താന്‍ ശ്രമിക്കുമോ? എന്തായാലും പ്രതികരണങ്ങള്‍ വ്യത്യസ്ഥങ്ങളാണ് എന്ന്‍ ചരിത്രം എന്ന വേശ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. വിവര്‍ത്തനത്തില്‍ തനിമ നഷ്ടപ്പെട്ടെങ്കിലോ എന്ന ഭയമുള്ളതിനാല്‍ ലഭ്യമായ ആംഗലേയത്തില്‍ തന്നെ അവയെ രേഖപ്പെടുത്തുന്നു.


തന്റെ മരണത്തില്‍ വിപരീതാത്മകമായ ആശങ്കകളാണ് നസ്രേയനായ യേശു പ്രകടിപ്പിക്കുന്നത് "My God, my God, why have you forsaken me?" എന്ന് ആശങ്കയുതിര്‍ക്കുന്ന അദ്ദേഹം തന്നെ “Father, into your hands I commit my spirit“ എന്ന് സമാശ്വസിക്കുന്നുമുണ്ട്. മരണമൊഴികള്‍ പ്രവാചകതുല്യമായ പ്രവചനങ്ങളാണെങ്കില്‍ , പ്രവാചകനായ നോസ്‌ട്രഡാമെസിന്റെ അന്ത്യവാചകം ഇതാണ് "Tomorrow, I shall no longer be here." നാളെയുടെ തന്റെ പ്രവാചകന്‍ നാളെയെക്കുറിച്ച് പറഞ്ഞത് അതായിരുന്നു. തനെ പ്രസംഗങ്ങള്‍ കൊണ്ടും, മനനം ചെയ്യിപ്പിക്കുന്ന ചോദ്യങ്ങള്‍ കൊണ്ടും ഗ്രീക്ക് യുവാക്കളെ ഉദ്ബോധരാക്കിയ സോക്രട്ടീസ് പറഞ്ഞതാകട്ടെ “'Crito, we ought to offer a cock to Asclepius. See to it, and don't forget“. ജീവിതകാലം മുഴുവനും തത്വചിന്ത പറഞ്ഞ സോക്രട്ടീസ് ഹെം‌ലോക്കിന്റെ മരണമറവിയിലും , സ്വര്‍ഗത്തില്‍ നിന്ന് തന്നെ തടയുന്ന ഒരു കുക്കുടദൂരത്തെ താണ്ടുന്നതിനായി സുഹൃത്ത് ക്രീറ്റോയോട് പറയുന്നത് താനും ഭാര്യയും നേര്‍ന്ന നേര്‍ച്ചക്കോഴിയെക്കുറിച്ചാണ്. കാലില്‍ നിന്ന് വിഷം തണുപ്പായി ഉറഞ്ഞുകയറുമ്പോള്‍ ശിഷ്യന്‍ പ്ലേറ്റൊവിനും, സുഹൃത്ത് ക്രീറ്റൊവിനും മുന്നില്‍ തത്വചിന്തപരിവേഷം അഴിച്ചുവെച്ച് സോക്രട്ടീസ് വികാരാധീനനായ ഒരു മനുഷ്യന്‍ മാത്രമാകുന്നു. എന്നാല്‍ ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തി തീയില്‍ ചുട്ടെരിക്കുമ്പോഴും "Hold the cross high so I may see it through the flames!" എന്നാണ് ജോവാന്‍-ഓഫ്-ആര്‍ക്ക് പറയുന്നത്. തന്റെ കന്യാചര്‍മ്മ പരിശോധനയിലും, സത്താന്റെ ഇരട്ടലിംഗത്താല്‍ ഭോഗിക്കപ്പെട്ടുവെന്ന സഭയുടെ കപടാരോപണത്താല്‍ നികൃഷ്ടയാക്കപ്പെടുമ്പോഴും കൂടെ നിന്ന വിശ്വാസത്തെ, തീജ്വാലകള്‍ ശരീരം പൊള്ളിക്കുന്ന അന്ത്യവേളയിലും ജോവാന്‍ ഉപേക്ഷിക്കുന്നില്ല.


തന്റെ സ്വപ്നമായ രാമരാജ്യം മരണത്തിലും മഹാത്മാഗാന്ദി കൈവെടിയുന്നില്ല."Hey Ram, Hey Ram"എന്ന് അദ്ദേഹം ഉച്ചരിച്ചിരുന്നു എന്നും ; അതല്ല അദ്ദേഹത്തിന്റെ ശരീരത്തില്‍ വെടിയേറ്റ അവയവങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് സംസാരിക്കാന്‍ കഴിയുമായിരുന്ന അവസ്ഥയിലല്ല അദ്ദേഹം എന്നെതിര്‍‌വാദം മുഴക്കുന്നവരും ഉണ്ട്.തന്റെ ജീവിതത്തിലും ഭരണത്തിലും കാണിച്ച കാര്‍ക്കശ്യമാര്‍ന്ന ധീരത “I don't mind if my life goes in the service of the nation. If I die today every drop of my blood will invigorate the nation" എന്ന മരണമൊഴിയിലും ഇന്ദിരാ പ്രിയദര്‍ശിനി അനുവര്‍ത്തിക്കുന്നു.


ഇതേ സ്ഥൈര്യം തന്നെയാണ് മംഗോളിയന്‍ സ്വേഛാദിപതി ജെങ്കിസ്‌ഖാനും പ്രകടിപ്പിക്കുന്നത് "Let not my end disarm you, and on no account weep or keen for me, let the enemy be warned of my death". കണ്ണീരിനും തേങ്ങലിനും പകരം തന്റെ മരണം ശത്രുക്കള്‍ക്ക് ഭീഷണിയാകട്ടെ എന്നാണ് ഖാന്റെ പക്ഷം. ഒരു ബുദ്ധഭിക്ഷു പ്രധാനമന്ത്രിയായുള്ള ഖാന്‍ തന്റെ കര്‍മ്മത്തെ മരണവേളയിലും സാധൂകരിക്കുന്നു. “തിരുമനസേ അങ്ങേയ്ക്ക് ശേഷം ഈ രാജ്യം ആരേറ്റുവാങ്ങും?” എന്ന് ആശങ്കപ്പെടുന്ന പെര്‍ഡിക്കാസിനോട് തന്റെ മുദ്രമോതിരം ഊരിയെടുത്ത് “To the strongest” എന്നാണ് മഹാനായ അലക്സാണ്ടര്‍ പറയുന്നത്. എന്നാല്‍ "You too, Brutus?" എന്നു ചോദിക്കുന്ന ജൂലിയസ് ഗയസ് സീസറിന് അന്ത്യനിമിഷത്തിലും മാര്‍ക്വേസ് ജൂനിയസ് ബ്രൂട്ടസിന് ആ ചതിയില്‍ ഉള്ള പങ്കില്‍ സ്നേഹം കലര്‍ന്ന സംശയം ആണുള്ളത്. ജോസഫൈന്റെ വിയര്‍പ്പിനെ ഇഷ്ടപ്പെടുകയും പൂച്ചകളെ പേടിക്കുകയും ചെയ്ത നെപ്പോളിയന് "Tete d’Armée [Chief of army]" താന്‍ ആരാണെന്ന ബോധ്യം അന്ത്യ നിമിഷത്തിലും ഉണ്ടായിരുന്നു.


ബൊളീവിയന്‍ പട്ടാളത്താല്‍ പീഡിപ്പിക്കപ്പെട്ട് മരണം വരിക്കുമ്പോഴും തന്റെ വാക്കുകളില്‍ നിന്ന് വിപ്ലവം ചോര്‍ന്ന് പോകാതിരിക്കുന്നതില്‍ ഏര്‍ണെസ്റ്റൊ ഗുവേരെ എന്ന "ചെഗുവേര" വിജയിക്കുന്നു. മരണത്തോടുള്ള തന്റെ പുഛമാര്‍ന്ന പ്രതികരണം "I know you have come to kill me. Shoot, coward. You are only going to kill a man"എന്ന വാക്കുകളിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. "That's obvious" മരിലിന്‍ മണ്‍റോയോടൊപ്പം ഉള്ള ഒരു നിമിഷത്തേ ആസ്വദിക്കുന്നതു പോലെയാകണം ജോണ്‍ എഫ് കെന്നഡി മരണത്തെ കാത്തിരുന്നത് പക്ഷേ അത് വ്യക്തതയാര്‍ന്നതായിരുന്നിരിക്കണം. അനവധി തലവേദനകള്‍ ഒതുക്കുകയും, സൃഷ്ടിക്കുകയും ചെയ്ത ഫ്ലാങ്കിന്‍ റൂസ്‌വെല്‍ട്ട് "I have a terrific headache" എന്ന് പറഞ്ഞാണ് രംഗം ഒഴിയുന്നത്. എന്നാല്‍ നാടകത്തിലെ ഹാസ്യരംഗം ആസ്വദിച്ച അബ്രഹാം ലിങ്കണ്‍ ചിരിച്ചുകൊണ്ടാണ് മരണത്തെ പുല്‍കിയത്. (ഇല്ല; ഒരിക്കലും ലിങ്കണ്‍ ബേസ്‌ബോളിനെ പ്രകീര്‍ത്തിക്കില്ല എന്ന് തന്നെ കരുതാം).തനിക്കു പറയാനുള്ളതുമുഴുവന്‍ അനവധി വര്‍ഷങ്ങള്‍ എടുത്താണ് കാള്‍ ഹെന്‍‌റിച്ച് മാര്‍ക്സ് പുസ്തകങ്ങളിലൂടെ പങ്ക് വെച്ചത് അതിനാല്‍ തന്നെ തന്റെ മരണമൊഴി കാത്തിരിക്കുന്നവരോട് ."Go on, get out! Last words are for fools who haven't said enough!" എന്ന് ആക്രോശിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. മരണത്തില്‍ പ്രകോപിതനാകുന്ന മാര്‍ക്സിന് വിരുദ്ധമായി സഹിഷ്ണുതയുടെ പാതയില്‍ "This is no time to make new enemies" എന്നാണ് വോള്‍ട്ടയര്‍ പറയുന്നത്.



കഥകളില്‍ ഒ.ഹെന്‍‌റി ട്വിസ്റ്റ് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണല്ലോ. മരണത്തെ ചെറുക്കാനായി അവസാനത്തെ ഇലയില്‍ പ്രതീക്ഷപുലര്‍ത്തുന്ന കഥയെഴുതിയ ഹെന്‍‌റി പക്ഷേ തന്റെ മരണഭീതി പങ്ക് വെയ്ക്കുന്നത് ശ്രദ്ധിക്കുക. "Don't turn down the light. I'm afraid to go home in the dark." ഇരുളിലേക്ക് മണ്മറയാന്‍ ആ സാഹിത്യകാന് ഒട്ടും ആഗ്രഹിക്കുന്നില്ല. "It's been a long time since I've had champagne"കുലുക്കിത്തുറക്കുന്ന ഷാം‌പൈന്‍ ബോട്ടിലില്‍ നിന്ന് നുരഞ്ഞ് പൊങ്ങുന്ന ചെറുകുമിളകള്‍ കണക്കേ അനന്യസുന്ദരങ്ങളായ ചെറുകഥകളെഴുതിയ റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോ മരണത്തിലും ഷാം‌പൈനോടുള്ള തന്റെ താല്പ്പര്യം മറച്ചുവെയ്ക്കുന്നില്ല. ആത്മഹത്യയുടെ സൈദ്ധാന്തികതലങ്ങളെ കുറിച്ച് പരാമര്‍ശിച്ച കാഫ്‌ക തന്റെ ഐറണി കലര്‍ന്ന ഭാഷണത്തില്‍ മൊഴിയുന്നത് "Kill me, or else you are a murderer!" എന്നാണ്. കരിമ്പൂച്ചയുടെ കഥ എഴുതി ഭീകരത സൃഷ്ടിച്ച അലന്‍പോ മരണത്തില്‍ എത്ര സാധുവാകുന്നു."Lord help my poor soul" തന്റെ ആത്മാവിനു വേണ്ടി എഡ്ഗാര്‍ അലന്‍പോ വിലപിക്കുന്നു. ഒരു മൂടല്‍മഞ്ഞായി ഉയരുന്ന തന്റെ മരണത്തെ എമിലി ഡിക്കിന്‍‌സണ്‍ "... the fog is rising" ഇങ്ങനെയാണ് വിവരിക്കുന്നത് . "I expect I shall have to die beyond my means" തന്റെ മരണത്തെ അല്‍പ്പം “വൈല്‍ഡ്(വന്യം)“ ആയിതന്നെയാണ് ഓസ്ക്കാര്‍ വൈല്‍ഡ് പ്രകീര്‍ത്തിക്കുന്നത്. "Put that bloody cigarette out"അജ്ഞാതമായൊരു വെടിയുണ്ട തന്നെ തേടിവരുന്നതിന് തൊട്ടുമുന്‍പ് എച്.എച്.മണ്രോ എന്ന സാക്കിയുടെ വാക്കുകള്‍ ഇതായിരുന്നു.

"Drink to me!" എന്ന് പറഞ്ഞ് പാബ്ലോ പിക്കാസോ ഒരു വിശാല ക്യാന്വാസിലെ വര്‍ണ്ണബിന്ദുവായി വിരമിക്കുന്നു.പക്ഷേ അമിതമായ മദ്യപാനത്താല്‍ Xanthopsia ബാധിച്ച് ഒരു മഞ്ഞപ്പിത്തക്കാരന്റെ കണ്ണിലെ മഞ്ഞച്ച കാഴ്ചകളായി മഞ്ഞയുടെ സൌന്ദര്യം ക്യാന്‍‌വാസില്‍ പടര്‍ത്തിയ വിന്‍സെന്റ് വാന്‍‌ഗോക്കിന്റെ മരണമൊഴിയില്‍ ദുഖം ഖനീഭവിച്ച് കിടന്നത് "La tristesse durera toujours ("The sadness will last forever)“ എന്ന വാക്കുകളില്‍ കാണാം . May the Lord have mercy on your soul എന്ന് അന്ത്യകൂദാശ നല്‍കുന്ന പുരോഹിതനോട് നര്‍മ്മത്തോടെ "Why not? After all, it belongs to him" എന്നു പറയാന്‍ ഒരേഒരു ചാര്‍ലി ചാപ്ലിനേ കഴിയൂ.താന്‍ കാണികളെ ബോറടിപ്പിച്ചിട്ടില്ല എന്ന് തന്നെയാണ് അവസാനത്തെ പ്രസ് കോണ്‍ഫറന്‍സിലും റോക്ക് മ്യൂസിക്കിന്റെ രാജാവ് എല്‍‌വിസ് പ്രെസ്‌ലി പ്രസ്ഥാവിക്കുന്നത്. "I hope I haven't bored you" അതാകട്ടെ പരിപൂര്‍ണ്ണ സത്യമായിരുന്നു താനും. തന്റെ സംഗീതസാന്ദ്രമായ സിംഫണികളാല്‍ ലോകത്തെ വിസ്മയിപ്പിച്ച ബിഥോവനാകട്ടെ "Friends applaud, the comedy is over" എന്നു പറഞ്ഞ് ജീവിതലയത്തിന്റെ ബാറ്റണ്‍ താഴ്ത്തുന്നു. "I have lived as a philosopher and die as a Christian. വശ്യമായ രൂപത്താലും, ഉദ്വേഗജനകമായ ജീവിതത്താലും സുന്ദരികളുടെ ഉറക്കം കെടുത്തിയ കാസനോവ സ്വയം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്. "It is unbelievable" എന്നാണൊ അതോ"Merci, monsieur"... ചാരസുന്ദരി മാതാ ഹരിയുടെ വാക്കുകളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു.


തന്റെ ശാസ്ത്രാന്വേഷണകൌതുകം കൊണ്ട് മരണം സംഭവിച്ച ആര്‍ക്കിമിഡീസ് പറഞ്ഞത് "Wait 'till I have finished my problem!" എന്നാണ്. തന്റെ ഗണിതപ്രശ്നം പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കാത്ത അദ്ദേഹം റോമന്‍ പട്ടാളക്കാരാന്‍ വധിക്കപ്പെടുകയായിരുന്നു. ഉത്തോലകത്താല്‍ ഭൂമിയെ ഇളക്കാന്‍ പോന്നതായിരുന്നു ആ വാക്കുകള്‍. പ്രപഞ്ചത്തിലെ ജീവന്‍ എന്ന സമസ്യക്ക് ശാസ്ത്രീയാടിത്തറയുണ്ടാക്കിയ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മരണത്തേയും ഭയത്തേയും ബന്ധിപ്പിക്കുന്നത് ഇങ്ങനെയാണ് "I am not the least afraid to die". അപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഗാലപ്പഗോസിലെ ആമകള്‍ അപോഴും ഇഴഞ്ഞിരുന്നു എന്നുതന്നെ കരുതാം. "It's very beautiful over there" ജീവിതം എന്ന മനോഹാരിതയെ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിക്കുന്നതാണ് തോമസ് ആല്‍‌വാ എഡിസന്റെ വാക്കുകള്‍. ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിക്കുക മാത്രമല്ല മരണത്തില്‍ സ്വയം എന്‍"ലൈറ്റഡ്" ആകാനും എഡിസനു കഴിയുന്നുണ്ട്. ശരീരത്തിലെ ട്യൂമര്‍ നീക്കാനായി മുപ്പതിലേറെ ശസ്ത്രക്രിയക്ക് വിധേയനായതിനു ശേഷവും തന്നെ കാര്‍ന്നു തിന്നുന്ന വേദനയെ അധികരിക്കാനായി കൂടിയ അളവില്‍ മോര്‍ഫീന്‍ ഡോസേജിന് വിധേയനായി കോമയിലേക്ക് ആഴ്ന്ന് പോകും മുന്നേ "My dear Schur, you remember our first talk. You promised to help me when I could no longer carry on. It is only torture now, and it has no longer any sense" എന്ന് പരിഭവം പറയുന്നു സിഗ്മോണ്ട് ഫ്രോയിഡ്. “So little done, So much to do", തന്റെ ഒരായുസിന്റെ യത്നങ്ങളെ മുഴുവനും നിസാരവല്‍ക്കരിച്ചാണ് സ്വനഗ്രാഹിയന്ത്രത്തിന്റെ ഉപജ്ഞാതവ് അലക്സാണ്ടര്‍ ഗ്രഹാംബെല്‍ മറയുന്നത്.

മുകളില്‍ പറഞ്ഞവയുടെ ചരിത്രപരമോ ആശയപരമോ ആയ വിവരണങ്ങളില്‍ സംശയം പ്രകടിപ്പിക്കാം, ഇതില്‍ വിട്ടുപോയ പലരേയും ഉള്‍പ്പെടുത്താം, പലതും ടെയിലര്‍ മേഡല്ലേന്ന് പറഞ്ഞു തള്ളാം, പ്രവൃത്തിയാണ് അല്ലാതെ മരണമൊ മരണമൊഴിയോ അല്ല ജീവിതം വെളിവാക്കുന്നതെന്ന് ഭര്‍ത്സിക്കാം... എന്നിരുന്നാലും അന്ത്യമൊഴികളില്‍ ചില വെളിപ്പെടുത്തലുകളുണ്ട്. വാചകം പൂര്‍ത്തിയായിട്ടും അതൊന്നൂട്ടിയുറപ്പിക്കാന്‍ നാം ചിഹ്നനം ചെയ്യുന്ന പൂര്‍ണ്ണവിരാമത്തിന്റെ സാംഗത്യം. അതാകാം ചിലപ്പോള്‍ മരണമൊഴികള്‍. എങ്കിലും നമ്മുടെ മരണമൊഴി എന്തായിരിക്കും എന്നൊരു കൌതുകം നിങ്ങള്‍ക്കില്ലേ?

ഈ പോസ്റ്റ് മരണമൊഴി (http://maranamozhi.blogspot.com) എന്ന ബ്ലോഗര്‍ക്ക് ഡിങ്കന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. മരണം ഒളിപ്പിക്കാത്ത ഏതെങ്കിലും ഇടങ്ങളില്‍ അദ്ദേഹം ഇന്നുമുണ്ടെങ്കില്‍ തിരികെ വരാന്‍ ഒരു പ്രചോദനമാകട്ടെ ഈ പോസ്റ്റ്.

(നാലു)കെട്ടും കെട്ടി...എന്റെ കാലയവനാ!




(ക്ലിക്കിയാല്‍ വാര്‍ത്തയിലേക്ക് പോകും)

വാരം, ചാത്തം എന്നിവയുണ്ടെങ്കില്‍ പായയും ഇലയുമെടുത്ത് പായുന്ന
പഴയ കൂട്ടങ്ങള്‍ പുതിയ രൂപത്തില്‍.


മുകുന്ദന്‍ ഉ.വാ.ച.
“M. T. Vasudevan Nair is not interested in celebrating the golden jubilee, but the Akademi has taken the initiative considering the novel’s impact in Malayalam literature,”
അത്രമാത്രം ഘോഷിക്കാന്‍ എന്താനുള്ളത്?

മൂന്നരലക്ഷത്തിന്റെ വിരോധാഭാസം!
(മുകുന്ദനെന്ന് ധരിച്ച് മുചുകുന്ദനെ ചവിട്ടിയ കാലയവനന് ഒരു പുനര്‍ജന്മം ഉണ്ടെങ്കില്‍
ഇത്തവണ ചവിട്ട് പിഴക്കാതിരിക്കട്ടെ)