Friday, October 26, 2007

N.S മാധവന്‍ - (മകള്‍)മീനാക്ഷി - ബ്ലോഗ് : എന്റെ ചിന്തകള്‍

http://valippukal.blogspot.com/2007/10/blog-post_25.html
http://thecompulsiveconfessor.blogspot.com/

(ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല.
എന്റെ മനസിലൂടെ പെട്ടെന്ന് മിന്നിമറഞ്ഞ ചിന്തകള്‍ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതുകൊണ്ട് ഇത് പൊതു അഭിപ്രായം ആയി പരിഗണിക്കരുത്)

സുഹൃത്തുക്കളെ,

ഇനി നമ്മുടെ ബ്ലോഗ് ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങള്‍ക്ക് തകര്‍ത്താടാന്‍ ഒരു വിഷയം കൂടെ ആയി. വരുന്ന കുറെ ലക്കങ്ങളിലെങ്കിലും ദൃശ്യ-ശ്രവ്യ-വായനാ മാധ്യമങ്ങളിലും ഇത് നിറഞ്ഞ് നുര പൊന്തി വരും എന്ന് തന്നെ കരുതാം.


thecompulsiveconfessor.blogspot.com എന്ന ബ്ലോഗ് കണ്ടിരുന്നു. ഇതേ പോലെ ഉള്ള പല ബ്ലോഗുകളും ഇംഗ്ലീഷില്‍ ഉണ്ട്. “ഹോട്ട്” , (s)experience എന്നിങ്ങനെ പല പേരുകളിലും വിളിക്കും എങ്കിലും ഞാന്‍ ഈ ടൈപ്പ് ബ്ലോഗുകളെ “അഡ്രിനാലിന്‍ ബ്ലോഗുകള്‍” എന്നാണ് സാധാരണയായി സംബോധന ചെയ്യുന്നത്. (അത് എന്റെ തെറ്റാണെങ്കില്‍ മിയാ കുല്‍പ്പാ മിയ കുല്‍പ്പാ). ഭാഷയില്‍ അല്‍പ്പം കയ്യടക്കം ഉള്ള ഒരു ശരാശരി ഇംഗ്ലീഷ് ബ്ലോഗ് എന്നതില്‍ കൂടുതലായി നമുക്ക് ഒന്നും തോന്നില്ല അത് വായിച്ചാല്‍. അതിന് കാരണവും ഉണ്ട്. ബൂലോഗം എന്ന “സോ കോള്‍ഡ് മലയാളം ബ്ലോഗ്സ്” മാത്രം വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക് വെള്ളിയാഴ്ച ദിവസം വൈകീട്ട് ഒരു ഇറേസര്‍ എടുത്ത് കലണ്ടറില്‍ നിന്ന് ശനി/ഞായര്‍ ദിവസം മായ്ച്ച് കളയുന്ന യുവതലമുറയില്‍(ഞാന്‍ ഉള്‍പ്പെടെ) ഉള്ള ഫ്രന്റ്സ് ഉള്ളവരും , അവരുടെ തന്നെ പല ബ്ലോഗുകളും വായിക്കാറുണ്ട്. അതിനാല്‍ മീ‍നാക്ഷീടെ ബ്ലോഗ് കണ്ട് വല്യ വിശേഷം ഒന്നും തോന്നിയില്ല.


എവിടെയാണ് നമുക്ക് പ്രശ്നം (അഥവാ പച്ച മലയാളത്തില്‍ “ചൊറിച്ചില്‍“) തുടങ്ങുന്നത് അവള്‍(അവള്‍-ബഹുമാനക്കുറവ് കൊണ്ടല്ല ആംഗലേയത്തിലെ “She” എന്ന് ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്നതിനാലും “അവര്‍/അദ്ദേഹം“ എന്നി സംബോധനകള്‍ എന്റെ പ്രായത്തില്‍ കുറഞ്ഞ ഒരാളെ ആ വ്യക്തി എന്തെങ്കിലും മഹത്തായ കാര്യം ചെയ്യാത്തിടത്തോളം കാലം നാവിന്‍ തുമ്പത്ത് വാരാത്തതിനാലും) എന്‍.എസ് മാധവന്റെ മകളാണ് എന്ന് അറിയുമ്പോള്‍ അല്ലെ?
ഇനി നമ്മള്‍ മല്ലുകള്‍ക്ക് മല്ലു സാഹിത്യത്തില്‍(മലയാളം എന്ന് ഞാന്‍ പറയുന്നില്ല, ‘നിഗര്‍’ എന്ന് ഒരു കറുത്തവനെ ഏത് അര്‍ത്ഥത്തില്‍ വിളിക്കുന്നുവോ ആ അര്‍ത്ഥത്തില്‍ ഞാന്‍ മല്ലു എന്ന് പ്രയൊഗിക്കുന്നു) ചാകരയാകും. ഇത് പോലെ മലയാളം എഴുത്തുകാര്‍/സാംസ്ക്കാരിക നായകര്‍/രാഷ്ട്രീയക്കാര്‍ എന്നിവരുടെ ഒക്കെ മക്കളുടെ സ്വഭാവഗുണവും “പാരെന്റിംഗി”ന്റെ കുറവ് കൊണ്ട് വഴി തെറ്റി പോകുന്ന യുവതലമുറകളെ കുറിച്ച് പൊടിപ്പുംതൊങ്ങലും വെച്ച് അഹമഹമിഹയാ ഛര്‍ദ്ദില്‍ സാഹിത്യവും ആകാം. നമ്മള്‍ മലയാളികള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു.
ഇനി അവള്‍ക്ക് അടുത്ത “ബുക്കര്‍ പ്രൈസ്” നോമിനേഷന്‍ കിട്ടിയാലും ഡിങ്കന്‍ അത്ഭുതപ്പെടില്ല കാരണം അത്രയ്ക്ക് ഒക്കെ ആഘോഷമാക്കി മാറ്റി അതൊക്കെ നേടിയെടുക്കാന്‍ ഉള്ള മാര്‍ക്കറ്റിംഗ് സ്റ്റ്രാറ്റജി മലയാളികള്‍ക്ക് ഉണ്ട്.

ഇനി “ചൊറിച്ചിലിനെ” കുറിച്ച് ചിലത്.

മലയാളി വായിക്കുന്ന ഒരുവനെ/ളെ മനസില്‍ ഒരു ബിംബമായും ദൈവമായും കൊണ്ട് നടക്കേണ്ടതുണ്ടോ എന്നതാണ്? രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞോട്ടെ

1) ജോണ്‍ എബ്രഹാം ഡെല്‍ഹിയില്‍ കവി സച്ചിദാനന്ദനെ കാണാന്‍ പോകുന്നു. അവിടെ ജോണ്‍ കാണുന്നത് വെള്ള ട്രൊസര്‍-ടിഷര്‍ട്ട് ഇട്ട് സച്ചിദാനന്ദനും, മിനി-സ്കര്‍ട്ട് ഇട്ട് മകളും കൂടെ മൈതാനത്ത് ടെന്നീസ് കളിക്കുന്നതാണ്. ജോണ്‍ മൈതാനത്ത് അടുത്തായി കണ്ട ചാണകം വാരിയെടുത്ത് സച്ചിദാനന്ദനെ എറിഞ്ഞതിന് ശേഷം തിരികെ നടക്കുന്നു.

2) എന്റെ മകള്‍ എന്ന കഥയിലെ തന്റെ ചില പരാമര്‍ശങ്ങളെ‍ തീര്‍ത്തും വ്യക്തിഗതം ആയി കണ്ട് ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വായിച്ച് താന്‍ ഒരു രാത്രി മുഴുവനും കരഞ്ഞു എന്നും. താന്‍ മകളും ആയി ഒരു സുഹൃത്ത് എന്നത് പോലെ അടുത്ത് ആത്മബന്ധം ഉള്ള ആളാണെന്നും മാധവന്‍ വെളിപ്പെടുത്തുന്നു.
(ദേയ് ലിങ്ക് ചോദിക്കരുത്, പണ്ട് പ്രിന്റഡ് മീഡിയയില്‍ വായിച്ച് തള്ളിയതാണ് ഇതൊക്കെ.)
എന്താണ് ജോണിനെ ചാണകം എറിയാന്‍ പ്രേരിപ്പിച്ച ഘടകം?
എന്താണ് മാധവന്റെ കഥയെ കഥയല്ലാതെ കണ്ട് മാധവനെതിരെ ആരോപണം ഉന്നയിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ച ഘടകം?

എഴുത്തുകാരുടേ എഴുത്തിനെ വിട്ട് അവരിലേയ്ക്ക് മലയാളി നടത്തുന്ന ആക്രമണകരമായ കടന്നു കയറ്റം ആണ് പ്രശ്നം. ജോണിനെ പോലെ ഉള്ള ജീ‍വിതത്തെ വിശാലമായി കണ്ട, ആഘോഷമായി അഭിരമിച്ച ഒരാള്‍ പോലും ചാണകം എടുക്കുന്നുവെങ്കില്‍ പിന്നെ നമ്മളെന്ത് ചെയ്യാന്‍ അല്ലെ? എഴുത്തിലും മീതെ എന്തിനാണൊരു ബിംബവല്‍ക്കരണം? ത്രീ-പീസ് സ്യൂട്ട് ധരിച്ച് , ബ്രഡ്-ഓമ്ലൈറ്റ് കത്തി-ഫോര്‍ക്ക് കൊണ്ട് കഴിക്കുന്ന ഒവി വിജയനെ ആണ് ഖദര്‍ ധാരി ആകും മുമ്പ് ഡെല്‍ഹിയില്‍ ചെന്നാ കാണാന്‍ കഴിയുക എന്ന് പലരും പറഞ്ഞിട്ടുണ്ട്. ആ വിജയന്‍ ആണ് “ഖസാക്കി“ലെ മലയാള അനശ്വരതയെ എഴുതിഫലിപ്പിച്ചത്. മാധവനെതിരെയും ഇത് പോലെ വാളോങ്ങാന്‍ മീഡിയ മടിക്കില്ല. കാരണം നമുക്ക് നമ്മുടെ “മൊറാലിറ്റി” ഹോ... അങ്ങ്‌ട് നഷ്ടപ്പെടല്ലേ, എങ്ങനെ സഹിക്കും.

വീണ്ടും തിരിച്ച് മീനാക്ഷിയിലേയ്ക്ക്... പെന്‍‌ഗ്വിനിലേയ്ക്ക്...
മാധവന്റെ മകള്‍ അല്ലായിരുന്നെങ്കില്‍, ഈ കോലാഹലങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പെന്‍‌ഗ്വിന്‍ ഇതിന് തയ്യാറാകുമായിരുന്നോ? ഇതിലും കൂടുതല്‍ അഡ്രിനാലിന് ഉള്ള ബ്ലോഗുകള്‍ ഡിങ്കന്‍ അവര്‍ക്ക് കൊടുക്കാം പ്രസിദ്ധീകരിക്കാമോ? അപ്പോള്‍ ഒരു ഇസഡോറ ഡെങ്കനേയും , മാധവിക്കുട്ടിയേയും സൃഷ്ടിക്കാന്‍ നിലവില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതാണ് അവരെ സംബന്ധിച്ചിടത്തോളം “മാധവന്‍-മകള്‍” ബന്ധം. മകള്‍ അതിന്റെ വിപണന സാധ്യതയും മുന്നില്‍ കണ്ടിട്ടുണ്ട്. ബ്ലോഗിനെ അവര്‍ ഒരു മാധ്യമം ആയി കാണുന്നു പക്ഷേ അതു അവരുടെ ജീവിതം അല്ല എന്ന് അവരുടെ തന്നെ വരികള്‍.
"My blog is an integral part of my life but it's not my life," she said. "I'd be upset if it vanished tomorrow, but I wouldn't be heartbroken."

എന്നാല്‍ തുറന്ന് പറച്ചിലുകളില്‍ വരുന്ന “പാരെന്റിംഗി”ല്‍ ഒരു വിപണന സാധ്യത അവള്‍ ഒളിച്ച് വെയ്ക്കുന്നില്ലെ?
I went for a booklaunch lat night, for Hari Kunzru's new book Transmission. Surreptiously after it was over I snuck into a corner and lit a cigarette. All my parent's friends (my parents are very into the 'literary' circle in Delhi) came up to me at just that moment to say hello. I tried to pretend I didn't notice the long spirals of smoke coming form my right hand and as soon as they left I galloped into another corner. Who do I meet there but some old college professors! I knwo I'm not in college anymore, and I could possibly smoke in fornt of them, but out of many years instinct I stuck my cigarette behind my back and talked to them. By the time I was done smiling and saying, "Yes ma'am" my smoke wa smore or less over and when I turned to find myself fcae to face with yet another friend of my moms, I dropped it and trod on it casually. What an evening!

ന്റെ മീനാക്ഷിക്കുട്ട്യേ, നിനക്ക് വല്ലതും പറയാനുണ്ടെങ്കില്‍ അങ്ങ്ട് തുറന്ന് പറ, അല്ലാതെ “അച്ചന്റെ ചീത്തക്കുട്ടി” ഇമേജ് സ്വയം സൃഷ്ടിച്ച് വേണം എന്നില്ല. അത്യാവശ്യം കുഴപ്പം ഇല്ലാത്താ ഭാഷ/ശൈലി/കൈയ്യടക്കം ഒക്കെ ഉണ്ടല്ലോ. എഴുതൂ.


ഇനി ഈ ബ്ലോഗിലെ അനുഭവങ്ങള്‍ സ്വന്തം അനുഭവങ്ങള്‍ ആണെന്ന് മീനാക്ഷി പലയിടത്തും പറഞ്ഞു എന്ന് കേട്ടു. (ലിങ്ക് ഒന്നും കണ്ടില്ല, കണ്ടവര്‍ അത് തരിക). അങ്ങനെ ചെയ്തെങ്കില്‍ അത് വളരെ നന്നായി. “എന്റെ കഥ” എന്റെ കഥയാണെന്നോ എന്റെ കഥയല്ലെന്നോ പറയാതെ ഒരു “തൃശങ്കു”സ്വര്‍ഗത്തില്‍ മലയാളിയെ നിര്‍ത്തി കളിച്ച ആ പഴയ പൂത്തൂരം അടവ് ഇനി ചിലവാകില്ലെന്ന് മീനാക്ഷിയ്ക്കെങ്കിലും മനസിലായി കാണണം.
പക്ഷേ മീനാക്ഷിക്കുട്ടീ, ഈ കാണുന്നതാണ് (മാത്രമാണ്) “ബോഡി സെലിബ്രിറ്റി“ എന്ന് മീനാക്ഷിയ്ക്ക് തെറ്റി. ഇതിലും ശക്തമായ ആശയവും, മാധ്യമവും അതിനുണ്ട്. അത് മറക്കാതിരിക്കട്ടെ. ഒരു ശരാശരി ആംഗലേയ ബ്ലോഗാണ് മീനാക്ഷീടെ, ചില ഭാഷാപ്രയോഗങ്ങള്‍ ഒക്കെ ഇഷ്‌ടായി അതിനാല്‍ എന്റെ കൂട്ടുക്കാരുടെ “അഡ്രിനാലിന്‍” ബ്ലോഗ് വായിക്കുന്ന കൂട്ടത്തില്‍(മാത്രം) ഞാന്‍ നിന്റെ ബ്ലോഗും വായിക്കും.

ഇനി ബ്ലോഗിനെ കുറിച്ച് (അയ്യോ തല്ലല്ലേ.. എന്റെ മാത്രം അഭിപ്രായം ആണേ...)
ബ്ലോഗ് എന്നാല്‍ അവനവന്‍ അവനവനു വേണ്ടി എഴുതുന്നത് എന്നൊക്കെ ചിലര്‍ പറയും.
ഒരു ഡയറിക്കുറിപ്പിന്റെ സ്വകാര്യത പോലേ (ഉവ്വ് മാങ്ങാത്തൊലി.. ജോണിന്റെ വരെ ഡയറി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു) ഉള്ളതാണെന്ന് വേറേ ചിലര്‍.

പക്ഷേ 99% ബ്ലോഗ് എഴുത്തുകാരും “റീഡെര്‍ഷിപ്പ്” പ്രതീക്ഷിച്ച് തന്നെയാണ് എഴുതുന്നത് (മീനാക്ഷിക്കുട്ടിയും അങ്ങനെ അല്ലാന്നുണ്ടോ?). ബ്ലോഗ് എന്നാല്‍ സാഹിത്യം മാത്രാണെന്ന് “ബൂലോഗ”ത്തിന് ഒരു ധാരണ ഉണ്ടെന്ന് തോന്നുന്നു(അതോ അങ്ങനെ സൃഷ്ടിച്ചതോ?)

ഇത് പറയാന്‍ കുറെ കാരണങ്ങള്‍ ഉണ്ട്. ഒരുപാട് സെന്‍സറിംഗിന് വിധേയം ആയാണ് ബൂലോഗം വളര്‍ന്നത് എന്നതു തന്നെ അതിന്റെ പ്രധാന കാരണം ആണ്. മാത്രം അല്ല “എക്സ്പീരിയന്‍സ് ഷെയറിംഗ്“ ഉള്ള ബ്ലോഗുകള്‍ വളരെ കുറവായേ മലയാളത്തില്‍ കാണാനും ഉള്ളൂ (കഥ/നര്‍മ്മം എന്നിവ ചാലിച്ച് എഴുതുന്നത് അല്ല. ഇനി അതായാല്‍ തന്നെയും സെന്‍സറിംഗ് ഇല്ലേ, പണ്ട് മുതലേ “കൂട്ടത്തില്‍ നിന്ന് പുറത്താകാതിരിക്കാന്‍” നാം എടുത്ത/അടിച്ചേല്‍പ്പിച്ച ചില നിയമാവലികള്‍)
ഭാഗ്യം ഇംഗ്ലീഷ് ബ്ലോഗുകളിലെങ്കിലും ആ സ്വാതന്ത്രം ഉണ്ടായിരുന്നു. പഴയ നിയമാവലിയുടെ ഭൂതാവിഷ്ടര്‍ അല്ലാത്ത ബ്ലോഗേര്‍സെങ്കിലും ആ ആര്‍ജ്ജവം കാണിക്കണം എന്ന്‍ ഞാന്‍ പറയുന്നു. കാരണം നമുക്ക് ഇപ്പോഴും ഒരു മീനാക്ഷി ഇല്ല. അഥവാ ഒരു മീനാക്ഷിയാകാന്‍ ശ്രമിച്ചവരെ ഒക്കെ (ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍) പുളിവാറലിന് വീശി ഒതുക്കിയിട്ടും ഉണ്ട്

ഇസഡോറ ഡങ്കന്‍, മാധവിക്കുട്ടി, നളിനിജമീല എന്നീ ഗണത്തിലെ പുത്തന്‍ “എന്റ്രി” ആയി മീനാക്ഷിയും വരട്ടെ... നമുക്ക് വായിക്കാന്നേ..

20 comments:

Dinkan-ഡിങ്കന്‍ said...

http://valippukal.blogspot.com/2007/10/blog-post_25.html
http://thecompulsiveconfessor.blogspot.com/

(ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല.
എന്റെ മനസിലൂടെ പെട്ടെന്ന് മിന്നിമറഞ്ഞ ചിന്തകള്‍ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതുകൊണ്ട് ഇത് പൊതു അഭിപ്രായം ആയി പരിഗണിക്കരുത്)

സുഹൃത്തുക്കളെ,

ഇനി നമ്മുടെ ബ്ലോഗ് ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങള്‍ക്ക് തകര്‍ത്താടാന്‍ ഒരു വിഷയം കൂടെ ആയി. വരുന്ന കുറെ ലക്കങ്ങളിലെങ്കിലും ദൃശ്യ-ശ്രവ്യ-വായനാ മാധ്യമങ്ങളിലും ഇത് നിറഞ്ഞ് നുര പൊന്തി വരും എന്ന് തന്നെ കരുതാം.

Unknown said...

ഡിങ്കാ,
എന്തുവാഡേയ് ഇത്? അടിച്ച് നിരത്തിയിരിക്കുകയാണല്ലോ.

ഒരു കാര്യത്തില്‍ എന്തായാലും യോജിക്കാതെ വയ്യ. മലയാളത്തില്‍ ബ്ലോഗിങ് എന്ന് പറഞ്ഞാല്‍ വായനക്കാര്‍ വന്ന് വിലയിരുത്തി കമന്റിട്ട് പോകാന്‍ ഉള്ള (സോ കോള്‍ഡ്) കഥ-കവിത എഴുതാനുള്ള ഒരു അമച്വര്‍ സെറ്റപ്പ് മാത്രമാണ്. ഈ പറയുന്ന ഞാനടക്കം ആരെങ്കിലും (ഡിങ്കന്‍ പറഞ്ഞ ഇംഗ്ലിഷ് ബ്ലോഗുകളില്‍) കാണുന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി അത്മാംശമുള്ള പൊതുവില്‍ ‘ബ്ലോഗിങ്’ എന്ന സെന്‍സില്‍ ഇന്റര്‍നെറ്റില്‍ വരുന്ന സാധനങ്ങള്‍ എഴുതിയിട്ടില്ല.

അത് എഴുതല്‍ കേമമാണ് അതാണ് വേണ്ടത് എന്നല്ല പറയുന്നത്. അങ്ങനെ ഒരു കണ്‍സ്പെറ്റ് തന്നെ ‘ബൂലോഗ’ത്ത് എങ്ങനെ ഇല്ലാതായി? അവസാനമായി എനിക്ക് ഓര്‍ക്കാന്‍ കഴിയുന്ന അത്തരം ബ്ലോഗ് ’മരണമൊഴി’ എന്ന ബ്ലോഗറുടെ ബ്ലോഗാണ്.

ഡിങ്കന്‍ പറഞ്ഞത് പോലെ പുളിവാറല്‍ എടുത്ത് ബൂലോഗത്തെ ഷേപ്പ് ചെയ്തതും കൂട്ടത്തില്‍ നിന്ന് പുറന്തള്ളല്‍ ഭീഷണിയുമൊക്കെയായി മലയാളത്തെ വളര്‍ത്തുന്നതിനിടയില്‍ നമ്മള്‍ മലയാളത്തിലെ സ്വാഭാവിക ബ്ലോഗിങ്ങിനെ കൊന്നു എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

ഗുപ്തന്‍ said...

ഡിങ്കാ.. ശരിക്കും താല്പര്യം ഉള്ള ഒരു വിഷയം ആണ്. പക്ഷെ സത്യത്തില്‍ ഡിങ്കന്‍ പറയാന്‍ ശ്രമിച്ചതെന്താണെന്ന് മനസ്സിലായില്ല. ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു വായിക്കാം. ഒരുപക്ഷേ ചര്‍ച്ച മുന്നോട്ട് പോകുമ്പോള്‍ കൃത്യത വരുമായിരിക്കും. ഞാന്‍ കാണും;)

എഴുത്തില്‍ നിന്ന് വ്യക്തിയിലേക്കുള്ള കടന്നുകയറ്റവും വ്യക്തിബന്ധങ്ങളെ കച്ചവടച്ചരക്കാക്കുന്ന പ്രവണതയും സൂചിപ്പിച്ചത് നന്നായി. അക്കാര്യങ്ങള്‍ തന്നെ ചര്‍ച്ചക്കുള്ള വകയുണ്ട്. ചര്‍ച്ച തുടങ്ങിയതില്‍ അഭിനന്ദനങ്ങള്‍.

അശോക് കർത്താ said...

കലാകൌമുദിയാണു തീപിടിപ്പിച്ചത്. അവള്‍ പറഞ്ഞത് ശരിയായി. ആണെലാം പെണ്ണു! പണ്ടിതുപോലെ ഒരാളെ പറഞ്ഞിട്ടുള്ളൂ-ഉണ്ണീയാര്‍ച്ച, കുഞ്ഞീരാമനെപ്പറ്റി

Anonymous said...

ആണുങ്ങള്‍ പെണ്ണുങ്ങളെ പോലെ ഇമോഷണലായി പെരുമാറുന്നു (not tonight honey, I am having a bad head ache) എന്ന് ഒരു സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ അനോണിമസ് ബ്ലോഗില്‍ പറഞ്ഞു.

അമ്മച്ചീ...
ഇത് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാതെ പറ്റുമൊ? കഷ്ടം തന്നെ കെട്ടാ.

പരാജിതന്‍ said...

ഡിങ്കാ,
നന്നായി ഈ പോസ്റ്റ്.
മീനാക്ഷിയുടെ ബ്ലോഗ് ഒന്നു ഓടിച്ചു നോക്കിയിരുന്നു. ചില ലൈഫ് സ്‌റ്റൈല്‍ മാഗസിനുകളിലൊക്കെ വരുന്ന പോലെയുള്ള എഴുത്താണെന്നു തോന്നി. അതെന്തായാലും ശരി, അവര്‍‌ക്കിഷ്ടമുള്ള പോലെ എഴുതട്ടെ അവര്‍. അംബി മറ്റേ പോസ്റ്റില്‍ പറഞ്ഞ പോലെ ശോഭാ ഡേയോ മഹാശ്വേതാദേവിയോ അല്ലേല്‍ ഒന്നുമല്ലാദേവിയോ ഒക്കെ ആകട്ടെ. മാധവന്റെ മകളെപ്പറ്റി ഇങ്ങനെ വാര്‍‌ത്ത വന്നു, അവരെഴുതുന്നതെല്ലാം എരിവും പുളിയുമാ അയ്യേ! എന്നൊക്കെയുള്ള ലൈന്‍ പറച്ചില്‍ കണ്ടാല്‍ ചിരിക്കാതെന്തു ചെയ്യും!

പിന്നെ, ജോണ്‍ എബ്രഹാം ചാണകം വാരിയെറിഞ്ഞത് ഹെമ്മിങ്ങ് വേയെയോ മറ്റോ ആരുന്നേല്‍ ജോണിന്റെ കൂമ്പ് എപ്പൊ കലങ്ങീന്നു ചോദിച്ചാ മതി. സച്ചിദാനന്ദനൊക്കെ പാവങ്ങളാണെന്നറിഞ്ഞുള്ള ഒരു നമ്പരല്ലായിരുന്നോ അതൊക്കെ!

ഗിരീഷ്‌ എ എസ്‌ said...

നിരീക്ഷണം
അഭിനന്ദനാര്‍ഹം

ഭാവുകങ്ങള്‍

Kumar Neelakandan © (Kumar NM) said...

അവള്‍ എഴുതട്ടെ. അതിനാണല്ലോ ബ്ലോഗ് ഫ്രീയായി സ്പോട്ട് കൊടുത്തിരിക്കുന്നത്. എഴുതട്ടെ!

എഴുത്തിനു വേലികെട്ടാന്‍ ബ്ലോഗ് സ്പോട്ട് ഒരു കോളേജ്മാഗസിന്‍ ഒന്നുമല്ലല്ലോ!

ആവശ്യമുള്ളവര്‍ മാത്രം വായിച്ചാല്‍ മതി.
അവള്‍ അങ്ങനെ എഴുതിയതു കൊണ്ട് ബ്ലോഗിങ്ങ് എന്ന പ്രതിഭാസം തകര്‍ന്നടിയാനൊന്നും പോകുന്നില്ല. ഇവിടുത്തെ സംസ്കാരം ചിതലരിക്കാനും.

ചുമ്മാ എഴുതട്ടെന്നെ! കുറെ എഴുതുമ്പോള്‍ എഴുതുന്നവര്‍ക്കു മടുത്താല്‍ നിര്‍ത്തും. വായനക്കാര്‍ ഉണ്ടെന്നു തോന്നിയാല്‍ തുടരും. ഇതൊക്കെ ചര്‍ച്ചാ വിഷയം ആകേണ്ട കാര്യമാണൊ എന്നു ചോദിച്ചാല്‍, മാധവപുത്രിയായതുകൊണ്ട് ചര്‍ച്ച ചെയ്തില്ലെങ്കില്‍ ഒരു കുറവുപോലെ എന്ന ചിന്തയില്‍ നമുക്ക് ചര്‍ച്ചയും വിവാദവും ആകാം.

Siju | സിജു said...

അത്രയേ ഒള്ളൂ..

ഡാലി said...

ഡിങ്കാ,
സദാ’ചാരം’ മൂടി കിടന്ന ഒരു കാലം ബൂലോഗത്തിനുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ചാരങ്ങളൊക്കെ പോയി എല്ലാം സ്വതന്ത്രമായില്ലെ. ഇനിയെങ്കിലും അവരവര്‍ അവരവര്‍ക്കു വേണ്ടി ബ്ലോഗും എന്ന് ആശിക്കാം.
എന്നാലും മാധവിക്കുട്ടി & നളിനി ജമീലയെ ഒരു ഗണത്തിലിട്ടത് ഇത്തിരി കൂടുതല്‍ അക്രമമായി പോയി.
(എനിക്കെന്തോ ഐസയെ ഓര്‍മ്മ വരുന്നു ;) )

കുറുമാന്‍ said...

ഡിങ്കാ, ദില്‍ബന്‍ ചോദിച്ചത്പോലെ എന്തുവാടേ ഇത്?

മീനാക്ഷി, ഫെമിനിസം ഇല്ലാത്ത ഒരു പെണ്‍കുട്ടിയാ...അതാരുടെ മകളായാലും ശരി.

പെരുംതച്ചന്റെ മകന്‍ അച്ഛന്റെ പേരിനാലല്ലോ ഉയര്‍ന്നത്? സ്വന്തം കഴിവിലിലല്ലെ?

എം ടി യുടെ അച്ഛനു സാഹിത്യവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

ബന്ധങ്ങളുടെ വേരുകള്‍ തേടിപിടിച്ച് കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ശുംഭന്മാര്‍ (കമന്റ് വരെ അസ്ഥാനത്തായി പോ‍യി, കാരണം, സമയം അസമയം‌)

Ziya said...

ഡിങ്കാ,
നിരീക്ഷണങ്ങളോട് യോജിക്കുന്നു.
ഒപ്പം ഈ പോസ്റ്റ് ഉയര്‍ത്തുന്ന കാതലായ ചിന്തകള്‍ കാലികപ്രാധാന്യം അര്‍ഹിക്കുന്നു.
ജോണിന്റെ ചാണകവും കഥയുടെ പരാമര്‍ശങ്ങള്‍ വായിച്ചു കരഞ്ഞ മാധവനും സോ കോള്‍ഡ് ബൂലോഗവും എല്ലാം അടിസ്ഥാനപരമായി ശരാശരി മലയാളിയുടെ മനസ്സിലിരുപ്പിന്റെ ബാ‍ക്കിപത്രങ്ങളാണ് എന്നതും സാഹിത്യകാരന്മാരുടെയും പ്രസാധകരുടേയും തോന്നലുകളുടെയും തൊന്ന്യാസങ്ങളുടെയും തിരുശേഷിപ്പുകള്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായതയും നിസ്സംഗതയും പരാമര്‍ശവിധേയമാക്കേണ്ടതുണ്ട് എന്നതും ഉയര്‍ന്നു വരുന്ന ചിന്തകളാണ്.

കഥയെ വിട്ട് കഥാകാരനെ/കഥാകാരിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മലയാളി...
ജീവിക്കുന്ന സമൂഹത്തോട് കേവലനീതി പുലര്‍ത്താത്ത എഴുത്തുകാര്‍...
എന്തും വിവാദവും ആഘോഷവുമാക്കാനുള്ള മാധ്യമങ്ങളുടെയും പ്രസാധകരുടെയും ത്വര...

ബ്ലോഗിന് കയ്യാമം വെച്ചവരുടെ പത്തു കല്‍പ്പനകള്‍...

ഞാന്‍ ആട്ടിയൊരു തുപ്പ് തുപ്പുന്നു...പ്‌ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

ഒന്നുണ്ട്, എനിക്ക് നീതിയെന്നു തോന്നുന്നതേ ഞാന്‍ എഴുതൂ...അത് ഞാന്‍ എഴുതുകയും ചെയ്യും. (എന്നച്ചാല്‍ ഞാനും എഴുത്തുകാരനാണ് എന്നല്ല മത്‌ലബ്)

Dinkan-ഡിങ്കന്‍ said...

ദില്‍ബാസുരാ,
അടിച്ച് നിരത്തിലിനൊന്നും ഒരു ശ്രമവും ഇല്ല സുഹൃത്തേ. (കാരണം മിന്നാമിനുങ്ങിനെ ഊതിക്കത്തിക്കുന്ന കുരങ്ങന്റെയും, ഉപദേശി മൂങ്ങയുടേയും കഥ ഞാനും വായിച്ചിട്ടുണ്ട്).
ബ്ലോഗെന്നാല്‍ സാഹിത്യം മാത്രം എന്നുള്ള ധാരണ നമുക്ക് (ബൂലോഗര്‍ക്ക്) ഇനിയും മാറി വരുന്നതേ ഉള്ളൂ. എക്സ്പീരിയന്‍സ് ഷെയറിംഗ് ബ്ലോഗുകള് (അത് അത്ര മഹത്തരം അല്ലെങ്കില്‍ കൂടി) ഇനിയെങ്കിലും ഇവിടെ ഒക്കെ വരുമെന്ന് കരുതാം.

മനൂ,
ടൈറ്റില്‍ ശ്രദ്ധിച്ചില്ലേ “എന്റെ ചിന്തകള്‍” എന്നാണ്. ഒരു വിഷയം മനസിലേയ്ക്ക് വന്നപ്പോള്‍ എന്റെ മൂഢമനസിലൂടെ പെട്ടെന്ന് മിന്നി മറഞ്ഞ കുറെ കാര്യങ്ങള്‍ പോസ്റ്റാക്കി എന്ന് മാത്രം. (ആദ്യം ഇത് “തിരഞ്ഞെടുക്കാത്ത വളിപ്പുകളില്‍” കമെന്റ് ആയി ഇട്ടാലോ എന്ന് തോന്നി. എന്നാല്‍ ദൈര്‍ഘ്യം കൂടിയപ്പോള്‍ പോസ്റ്റാക്കി എന്നേ ഉള്ളൂ. ഒരു പൊതുധാരണ,ചര്‍ച്ച, അതിനൊടുവില്‍ സ്വാംശീകരിച്ച ഒരു അഭിപ്രായം ഇതിനൊന്നും യാതൊരുവിധ ശ്രമവും ഡിങ്കന്റെ ഭഗത്തു നിന്നില്ല)എഴുത്തുകാരന്‍/കാരി എന്നതിലുപരിയായി വ്യക്തിയിലേക്കുള്ള കടന്ന് കയറ്റം ഇവിടെ കൂടുതലാണ്. അതുകൊണ്ട് തന്നെയാകണം ഭൂമി”മലയാള”ത്തില്‍ ജീവിക്കാനാകാതെ പലരും ജീവനും കൊണ്ട് പലായനം ചെയ്യുന്നതും. (പലായനത്തില്‍ ചന്ദ്രശേഖര്‍ പരിധി ലഭിക്കാഞ്ഞതിനാല്‍ മാത്രം അവര്‍ അന്തരീക്ഷം താണ്ടുന്നില്ല എന്ന് മാത്രം)

അശോക് കര്‍ത്താ,
ആരു തീപിടിപ്പിച്ചാലും ശരി ഇനി അതിനരികെ തീകായാനും, കനലില്‍ നിന്ന് ബീഡി കത്തിച്ച് എരിവും,പുളിയും ഉള്ള കഥകള്‍ മെനയാനും ആള് കൂടും എന്നത് നേര്.(പുസ്തകം ചിലവാകേണ്ടേ)

അനോണിമസേ,
ശരിയാണ് ഇതൊന്നും ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എന്തോന്ന് മാധ്യമങ്ങള്‍. മംഗോളിയന്‍ രാ‍ജകുമാരിമാരുടെ ആദ്യരാത്രിയില്‍ അരയിലെ മുത്തുമാല രാജാവ് പൊട്ടിച്ച് കളയുന്ന ചടങ്ങുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിലെ മുത്തുകളുടെ എണ്ണത്തെ ചൊല്ലി അന്തപുരവാസികള്‍ പന്തയം വെയ്ക്കുമത്രേ. പിറ്റേന്ന് പള്ളിയറ വൃത്തിയാക്കുന്ന തൂപ്പുകാരന്‍ മുത്തുമണികള്‍ മൊത്തം പെറുക്കി എണ്ണി അവരെ വിവരം അറിയിക്കും എന്നും കേട്ടുകേള്‍വി. ഇതും ചര്‍ച്ച ചെയ്ത് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാവുന്നതാണ്.

പരാജിതന്‍,
ഡിങ്കനും അത് തന്നെയാണ് പറഞ്ഞത് മീനാക്ഷിക്ക് കഴിവുണ്ടെങ്കില്‍ എഴുതട്ടെ, തെളിയട്ടെ, അച്ഛന്റെ ചീത്തക്കുട്ടി ഇമേജ് കണ്ട് നമ്മള്‍ “അയ്യേ” എന്നോ “ഭേഷ്” എന്നോ വിളിക്കേണ്ടതില്ല.
(ഹമിംഗ്‌വേ വരെ ഒന്നും പോണ്ടാ, ജോണ്‍ നമ്മുടെ കവി അയ്യപ്പനെ ഒന്ന് എറിഞ്ഞ് നോക്കട്ടെ, അപ്പോഴറിയാം “വിവരം”.)

ദ്രൌപതി,
“ഭാവുകം” ഇവിടെ ആശംസിച്ചത് എന്തിനാണെന്ന് മനസിലായില്ല.

കുമാര്‍ ‍ജീ,
പരാജിതനോടുള്ള മറുപടി അങ്ങയോടും.
കോളേജ്മാഗസിനില്‍ നിന്ന് മാറി വ(ള)രട്ടെ ബൂലോഗം.

സിജൂ,
അത്രയൊക്കെ തന്നേ ഉള്ളൂ.

ഡാലി ,
പണ്ട് നാം കുറേ പേരെ ഒക്കെ പുളിവാറല്‍ വീശിയൊതുക്കിയത് ഓര്‍ക്കുമല്ലോ അല്ലെ? ആംഗലേയത്തില്‍ അന്നും, ഇന്നും അങ്ങനെ ഒരു ഏര്‍പ്പാടില്ല എന്നേ ഡിങ്കന്‍ ഉദ്ദേശിച്ചുള്ളൂ. കൂട്ടത്തില്‍ നിന്ന് പുറത്താകാതിരിക്കാന്‍ അന്ന് വിലക്കുകളുടെ “കയ്ക്കുന്ന മന്ന” പെയ്തിറങ്ങിയപ്പോഴും അത് നുകര്‍ന്ന നമുക്ക് ആ രുചി നാവില്‍ നിന്ന് മാറി വരുന്നതേ ഉള്ളൂ.
“ചാരം” ഒക്കെ മാറട്ടെ എന്ന് ഡിങ്കനും ആശിക്കുന്നു. സദാചാരം എന്നത് മിഥ്യാസങ്കല്‍പ്പം ആണെന്ന ധാരണ ഒന്നും എനിക്കില്ല. പക്ഷേ സ്യൂഡോമൊറ്രാലിറ്റി ഘോഷിക്കുമ്പോളും, അതേ പോലെ അതിന്റെ എതിര്‍ ചേരിയില്‍ ഇതൊക്കെയാണ് ബോഡി സെലിബ്രിറ്റി എന്ന് ഘോഷിക്കുമ്പൊളും പരിഹാസം നിറഞ്ഞ ഒരു പുഞ്ചിരി ഡിങ്കന്റെ ചുണ്ടില്‍ വരും (ന്താ ചെയ്യാ?)
പിന്നേ എഴുത്തുകാരന്‍/കാരി , എഴുത്ത് വിട്ട് അവരിലേക്കുള്ള അധിനിവേശം എന്നിവയാണ് ഞാന്‍ കൂടുതലായി ഇതില്‍ പറയാന്‍ ഉദ്ദേശിച്ചത്.(ഡാലിയുടെ കഥയിലെ സാരി തന്നെ ഡാലിയെ കുരുക്കാന്‍ വരുന്നത് എവിടെയോ കണ്ടു. എഴുതുന്നതെല്ലാം എഴുത്തുകാരന്‍/കാരിയുടെ വൈയക്തികത ആണെന്ന ഒരു ധാരണ വായനക്കാരില്‍ നിഴലിക്കുന്നുണ്ടെന്ന് ഡാലിക്ക് തോന്നിയിട്ടില്ലെ?)
മാധവിക്കുട്ടിയേയും, ജമീലയേയും, മീനാക്ഷിയേയും ഒരേ നിരയില്‍ ഇരുത്തി പന്തിഭോജനം നടത്താല്‍ പോകുന്നത് ഡിങ്കനല്ല, മറിച്ച് മല്ലുമാധ്യമങ്ങള്‍ ആയിരിക്കും. കണ്ടൊളൂ. അതിന്റെ ഒരു ടെസ്റ്റ് ഡോസ് മാത്രം ആണീ പന്തിഭോജനം. (ഒരേ നിരയില്‍ ഇരുന്ന് കണ്ടപ്പോള്‍ ഡിങ്കനും അല്‍പ്പം പ്രയാസം തോന്നി)

കുറുമാന്‍,
ഇതിനിടയില്‍ ഡിങ്കന്‍ എപ്പോഴാണ് “ഫെമിനിസം” പറഞ്ഞതെന്ന് മനസിലായില്ല. അങ്ങനെ ഒരു തലം ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിട്ടും ഇല്ല. മീനാക്ഷിയുടേത് പെണ്ണെഴുത്താണെന്നോ, അവള്‍ ഫെമിനിസ്റ്റാണെന്നോ തോന്നിക്കുന്ന വരികള്‍ എന്റെ പോസ്റ്റില്‍ ഉണ്ടെങ്കില്‍ കാണിച്ച് തരൂ.
പക്ഷേ മാധവന്‍-മകള്‍ ‍ബന്ധം മുതലെടുത്ത് തന്നെയാണ് പെന്‍‌ഗ്വിന്‍ ഇതിന് തുനിഞ്ഞത്. അല്ലെങ്കില്‍ ഇതിലും കൂടുതല്‍ (s)experience ഉള്ള ബ്ലോഗുകളും, അല്ലെങ്കില്‍ ഇതിലും നല്ല ഇന്‍ഡി-സാഹിത്യ ബ്ലോഗുകളും ആംഗലേയത്തില്‍ ഉണ്ട്.

“ആത്മാര്‍ത്ഥത വിറ്റ് കാശാക്കുക” എന്നാണ് ഈ വഴിയെ ഡിങ്കന്‍ വിളിക്കാറുള്ളത്.മലയാളത്തില്‍ ഇതിന് തുടക്കം കുറിച്ചത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണെന്ന് പറയാതിരിക്കുക വയ്യ. എന്റെ മനസില്‍ എന്നും ഓര്‍മ്മ നില്‍ക്കുന്ന ഒരു പുസ്തകമാണ് അത്. ഒരു പക്ഷേ ചുള്ളിക്കാടിന്റെ കവിതകളേക്കാളെറെ ഒരുപക്ഷേ എനിക്കിഷ്ടമായത് ആ ആത്മകഥാംശം ഉള്ള “ചിദംബര സ്മരണകള്‍” തന്നെ ആണ്. പക്ഷേ പിന്നെ അത് പോലെ ഉള്ള എഴുത്തുകളുടെ ഘോഷയാത്ര കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ “താഹ മാടായി”യുടെ സ്ഥിരം പണി ഇതാണ്. പ്രശസ്തരെ, പ്രശസ്തിയില്‍ നിന്ന് മറഞ്ഞവരെ, പ്രശസ്തരുടെ ബന്ധുക്കളെ ഒക്കെ വിളിച്ചിരുത്തി കഥാകഥനം നടത്തി “ആത്മാര്‍ത്ഥത വിറ്റ് കാശാക്കല്‍”

prasanth kalathil said...

മാധവന്‍ - മീനാക്ഷി ബന്ധം മാത്രമല്ല, പെന്‍ഗ്വിനെ പ്രേരിപ്പിച്ചിരിക്കാന്‍ സാധ്യത. ആ കുട്ടിയുടെ അമ്മ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകായാണ് എന്നതും ഉണ്ടാവും ഒരു കാരണം.

ഡിങ്കന്‍ പറഞ്ഞ പോലെ മാധവന്റെ മകള്‍ ആയതു തന്നെ നമ്മള്‍ മലയാളികള്‍ വാളെടുക്കാന്‍ കാരണം. ആ രീതിയില്‍ ഒരു കമന്റ് compulsive confessor - പോസ്റ്റിലും കണ്ടു.

prasanth kalathil said...
This comment has been removed by the author.
prasanth kalathil said...

ഫെമിനിസത്തിന്റെ നേരിയ അംശം പോലും അതില്‍ ഇല്ലല്ലോ കുറുമാന്‍. അങ്ങനെ ഒരു വായന ഡിങ്കന്‍ നടത്തിയതായി തോന്നുന്നുമില്ല. ഒരു ലിബറേറ്റഡ് വുമണ്‍ ആയേ അവരെ കാണേണ്ടു.അല്ലെങ്കില്‍ ആ ആംഗിളീല്‍ നിന്നുള്ള വീക്ഷണങ്ങളാ‍യി. ഇന്നത്തെ ‘സ്വതന്ത്ര സ്ത്രീ’ ആണോ നിങ്ങളുദ്ദേശിക്കുന്ന ഫെമിനിസ്റ്റ് ? ആണെങ്കില്‍ ഡെഫനിഷന്‍ മാറും, വ്യാഖ്യാനം മാറും.

പിന്നെ താഹ മാടായിയെപ്പറ്റി പറഞ്ഞത് ശരിയായില്ല. അവിടെ ചുള്ളിയെപ്പോലെ ആത്മാര്‍ത്ഥത വില്‍ക്കലല്ല നടക്കുന്നത്. ആരുടെയും കുംഭസാരം അയാള്‍ വില്‍ക്കുന്നില്ല, ചുള്ളി ചെയ്തത് അതാണ്. വഴി മാറി നടന്നവരേയൊ മറന്നുപോയവരെയോ വെളിച്ചത്തുകൊണ്ടുവരുന്നത് മേല്‍പ്പറഞ്ഞ കച്ച്വടമാകില്ല.

നോക്കുക, മാമുക്കോയയ്ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് എത്ര പേര്‍ക്ക് അറിയാമായിരുന്നു ? ആ രീതിയില്‍ ഒരു പരിചയപ്പെടുത്തല്‍, അന്ധനായ പാട്ടുകാരനെപ്പറ്റി, ചെരിപ്പുകുത്തിയെപ്പറ്റി പറയാന്‍ താഹയോ കലാധരനോ വിജയക്രിഷ്ണനോ വേണ്ടി വന്നു. എല്ലാരും ഒരു മാതിരി വി. കെ. ശ്രീരാമന്‍ ലൈനിലാണേങ്കിലും ഇത്തരം കര്യങ്ങള്‍ അവരും എഴുതണ്ടെ ? (ച്ചാല്‍, ശ്രീരാമന്‍ മാത്രം പറഞ്ഞാല്‍ മതി എന്നു കരുതണ്ടല്ലോ എന്ന്).

താഹയുടെ പ്രശ്നം അതല്ല, പറയുന്ന കാര്യങ്ങള്‍ എല്ലാം പ്രസക്തമാണൊ എന്നതാണ്. മാമുക്കോയ ജോണിനെപ്പറ്റി പറയുന്നിടത്ത് ജോണീന്റെ ചില ശീലങ്ങള്‍ ഒത്തിരി പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. ഒരു മാതിരി ‘വോയറിസം’ കലര്‍ത്തി പറയുന്ന പോലെ. അതുപോലുള്ള കാര്യങ്ങള്‍ താ‍ഹയ്ക്ക് എഡിറ്റാമായിരുന്നു. അമിതമായ വ്യക്തിഗത എഴുത്തിന്റെ ഗന്ധം മാറിക്കിട്ടുമായിരുന്നു.

പരാജിതന്‍ said...

ഓഫോഫ്:
ഡിങ്കാ,
ജോണും അയ്യപ്പനും ഒരേ തൂവല്‍‌പക്ഷികളല്ലേ?
അവര് തമ്മില്‍ ചാണകമെറിഞ്ഞാല്‍ “ചാണകമേ ഉലകം!“ എന്നൊരു പാട്ട് പാടി ഡാന്‍സ് കളിക്കുമായിരുന്നു രണ്ടാളും. അതല്ലേ അതിന്റെ ഒരു ഇത്!

ശെഫി said...
This comment has been removed by the author.
ശെഫി said...

അവരുടെ എഴുത്തിനെയും സദാചാരത്തെയും കുറിച്ചു നമ്മള്‍ മലയാളികള്‍ ഇങ്ങനെ വ്യകുലപ്പെടുന്നതെന്തിനെന്നു എനിക്ക് മനസ്സിലാവുന്നില്ല.


മാധവന്റെ ജിവിക്കണം എന്ത് എഴുതണം എന്നൊക്കെ തീരുമാനിക്കെന്ടതു അവര്‍ തന്നെയാണ്. നമ്മളല്ല.
അവര്‍ എഴുതുന്ന stuff താല്പര്യമുള്ളവര്‍ വായിക്കുക. അല്ലാത്തവര്‍ അവരുടെ ജീവിതതിലെക്കു എത്തി നോക്കാതെ വെറുതെ വിടുക.
മാധവന്റെ മകളായത് കൊണ്ടു ബോഡി സെലിബ്രിറ്റിയും sexperience ഉം എഴുതാന്‍ പാടില്ലെന്ന് ശാഠ്യം മലയാളികള്‍ വെച്ചു പുലര്‍ത്തുന്നതില്‍ കാര്യമൊന്നുമില്ല

sandoz said...

ആരെങ്കിലും എന്തെങ്കിലും എഴുതട്ടെ...
വിറ്റ്‌ കാശാക്കാന്‍ പറ്റിയതാണേല്‍ വില്‍ക്കട്ടെ...
വായിച്ചാല്‍ വായനക്കാരനു വികാരം വരുമെങ്കില്‍ വരട്ടെ...
അഛന്റെ മോളും അമ്മേടെ മോളും എഴുതട്ടെ...
പക്ഷേ ഞാന്‍ മലയാളി ആണെങ്കില്‍..ഇതൊന്നും സമ്മതിക്കൂല്ലാ...
ഇത്‌ ഞാന്‍ ചര്‍ച്ച ചെയ്യും...
ചര്‍ച്ച ചെയ്ത്‌ ചര്‍ച്ച ചെയ്ത്‌ ഒരരുക്കാക്കും...
അങ്ങനേങ്കിലും കുറച്ച്‌ ശമനം കിട്ടുമോന്ന് നോക്കട്ടെ....
[അയ്യപ്പനും ജോണും ഭയങ്കര കൂട്ടായിരുന്നെന്ന്.
ഒരിക്കല്‍ രണ്ടും കൂടി അടിച്ച്‌ പിമ്പിരിയായി റോട്ടില്‍ കെടന്ന് ബഹളമുണ്ടാക്കിയപ്പോള്‍ പോലീസ്‌ വന്ന് രണ്ടിനേം തൂക്കിയെടുത്ത്‌ ജീപ്പിലിട്ടു.
അയ്യപ്പനു രണ്ടെണ്ണം കൊടുത്തു.രണ്ടെണ്ണമൊക്കെ അയ്യപ്പനു പുല്ലാണു.ജോണിനിട്ട്‌ പൊട്ടിക്കാന്‍ പോയപ്പോള്‍ ജോണ്‍ പറഞ്ഞു...ഞാനേ സംവിധായകന്‍ ജോണ്‍ എബ്രഹാമാ...എന്നെ തല്ലിയാല്‍ പോലീസുകാരാ താന്‍ വെവരമറിയും.പോലീസ്‌ ഒന്ന് ഞെട്ടി.അപ്പോള്‍ അയ്യപ്പന്റെ കമന്റ്‌.സാറേ...വെള്ളമടിച്ചാല്‍ അവന്‍ ജോണെന്നല്ലാ...കെന്നഡിയാണെന്ന് വരെ പറയും.
ജോണിനു അയ്യപ്പനു കിട്ടിയതിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍ കിട്ടിയെന്ന് കഥ]