Tuesday, November 17, 2009

തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...


തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...
എന്നത് ഒരു വയനാടന്‍ (അശ്ലീല) ചൊല്ലാണ്‌. അതായത് പാടത്ത് വെള്ളം തേക്കുന്നതിനിടയില്‍, ചക്രം ചവിട്ടുമ്പോള്‍ എന്തായാലും കാലുകള്‍ ഇളകുന്നതല്ലേ, അരക്കെട്ടു ചലിക്കുന്നതല്ലേ എന്ന് കരുതി വരമ്പത്തിരിക്കുന്ന ഏതെങ്കിലും പണിക്കാരി പെണ്ണിനെ വിളിച്ച് മടിയിലിരുത്തരുതെന്നാണ് 'നീതിസാരം'

സമാനമായ ഒരു ഉപദേശമാണ്‌ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയ്ക്ക് നല്‍കാനുള്ളത്. ഇങ്ങനെ [http://kpsukumaran.blogspot.com/2009/11/blog-post_17.html] ഒരു പൊസ്റ്റിട്ടാല്‍ അവിടെ ചില കമെന്റുകള്‍ മാത്രം അനുവദിക്കുന്നത് കമെന്റില്‍ പറഞ്ഞ വ്യാജപൊതുബോധനിര്‍മ്മിതിയ്ക്ക് ആക്കാം കൂട്ടുകയേ ഉള്ളൂ എന്ന് ഏത് സുകുമാരനും അറിയാം.

പോസ്റ്റ്/Comment ഡിലീറ്റാന്‍ ബ്ലോഗര്‍ സുകുമാരന്‌ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ
>>>
കെ.പി.സുകുമാരന്‍ (K.P.S.) said...

തെറികള്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമല്ലേ അത് ഡിലീറ്റ് ചെയ്യുന്നത് കുഞ്ഞച്ചാ :)
<<<
എന്ന കമെന്റ് കണ്ടാല്‍ രാധേയനോ, ഡിങ്കനോ എന്തൊ മുട്ടന്‍ തെറി എഴുതിയതിനാലാണ്‌ ഇയാളങ്ങ് ഡിലീറ്റിയൊലത്തിക്കളഞ്ഞത് എന്ന തോന്നലുണ്ടാക്കും. അതിനാല്‍ അവിടെ ഇട്ടകമെന്റ് ഇവിടെ പേസ്റ്റുന്നു

>>>

Dinkan-ഡിങ്കന്‍ said...

ഹതുശരി അപ്പോള്‍ ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ അപവാദപ്രചാരണം നടത്താം, കൃത്രിമരേഖകള്‍ ഉണ്ടാക്കാം, വ്യാജമായ പൊതുബോധം സൃഷ്ടിച്ചെടുക്കാം അല്ല്യോ സൂമാരണ്ണാ? കൊള്ളാം... ഗൊഡുകൈ

പിണറയീടെ വീടെന്ന് പറഞ്ഞ് വ്യാജമെയില്‍ സര്‍ക്കുലേറ്റ് ചെയ്തതും അതുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ല് കേസെടുത്തതും ആയ വാര്‍ത്തയെ പിടിച്ച് നന്ദിഗ്രാം, ഇലക്ഷന്‍ റിസള്‍ട്ട്, ആണവകരാര്‍, ബംഗാള്‍ എന്നിവയെ ചേര്‍ത്ത് കെട്ടിയ ആ കയറാണ് ആശാനേ കയര്‍... ദി ഗ്രേറ്റ് ഇന്ത്യന്‍ റോപ്പ് ട്രിക്കിനെ വെല്ലുന്ന "സുകുമാര കല" :) നമിച്ചിരിക്കുന്നു.

സുകുമാരന്റെ അടുത്ത പരിചയത്തിലോ, ബന്ധത്തിലോ ഉള്ള ഒരു പെണ്ണിന്റെ തുണിയില്ലാ തലവെട്ടി പടം നെറ്റില്‍ കിടന്ന് കറങ്ങുമ്പോള്‍ സൈബര്‍ സെല്ല് കേസെടുക്കുമ്പോളും ഇങ്ങനെ പറയണം "അവള് ആള് മഹാ പെശകാണ്‌. അവളെ കണ്ടാല്‍ തന്നെ എല്ലാര്‍ക്കും ഒന്‍ തുണിയുരിയണമെന്ന് തോന്നും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പണ്ട് വിയറ്റ്നാമില്‍ ഏജന്റ് ഓറഞ്ച് ആക്രമണം ഉണ്ടായപ്പോള്‍ ഒരു പെണ്‍കുട്ടി തുണിയില്ലാതെ ഓടുന്നത് എടുത്ത ഫോട്ടോഗ്രാഫര്‍ക്ക് പ്രശസ്തിപത്രോം ഇത് ചെയ്തവന് കമ്പിയഴിയും. എന്തോരു നെറികേടാണ്‌ ഇത്"
>>>


അതുകൊണ്ട് സുകുമാരനോട് ഒരുപദേശം മാത്രം. പോസ്റ്റ് ഇട്ടോളൂ, ഇഷ്ടപ്രകാരം ഡിലീറ്റ് ചെയ്തൊളൂ, പക്ഷേ അത് വ്യാജാരോപണം വഴി ആകരുത്. ചുരുക്കി പറഞ്ഞാല്‍
"തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്..."

Tuesday, October 20, 2009

ജീവിതത്തെക്കുറിച്ചു തന്നെ

ഒരു തരത്തില്‍ പറഞ്ഞാല്‍ രാജകിങ്കരന്മാരുടെ അവസ്ഥ പോലെയാകുന്നു അത്.
മുടിയാനായിട്ട് എല്ലാം തീര്‍ക്കാമെന്ന് കരുതി കഴുത്തില്‍ കയര്‍ മുറുക്കുന്നേരമാണ്‌
"ആരവിടെ ?"
എന്ന് വിളിവരുന്നത്.
താന്‍ തീര്‍ന്നാലും അടുത്തൂണ്‍ മുടങ്ങരുതല്ലോ എന്ന് കരുതി കഴുത്തില്‍ നിന്ന് കയറൂരി ഓടിക്കിതച്ചു ചെന്ന്
"അടിയന്‍ !"
എന്ന് ഓച്ഛാനിച്ച് വളഞ്ഞ് നില്‍ക്കുന്നതോടെ വീണ്ടും അതിലേക്ക്...

ചുറ്റിപ്പറ്റി നില്‍ക്കുന്നവരെ ഓര്‍ത്തുള്ള ചില ചുറ്റിപ്പറ്റലുകള്‍ മാത്രമാകുന്ന അതിന്റെ അവസ്ഥയേക്കാള്‍ ഭീകരവും, അവമതിയും നിറഞ്ഞ മറ്റെന്തുണ്ട്?

Friday, October 9, 2009

Che Guevara

Exposing the real Che Guevara and the Idiots who Idolize Him, By Humberto Fontova


Che Guevara Recites a poem.





Monday, October 5, 2009

ചെങ്ങറ...അഭിവാദ്യങ്ങള്‍...

ഇടതു പാര്‍ട്ടികളുടെ ഹൈജാക്ക് ശ്രമങ്ങളേയും, സമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളേയും ഒക്കെ അതിജീവിച്ച ചെങ്ങറ സമരത്തിന്‌ സമവായ-സമവാക്യമുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

Thursday, September 24, 2009

ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം


റോക്കറ്റ് മാതൃകയുമായി ശാസ്ത്രജ്ഞര്‍ ക്ഷേത്രദര്‍ശനം നടത്തി
(മാതൃഭൂമി വാര്‍ത്ത)
റോക്കറ്റിന്റെ മാതൃക തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. പി.എസ്.എല്‍.വി സി.12 വിക്ഷേപിച്ചശേഷം ഓഷ്യന്‍സാറ്റിനായി തയ്യാറാക്കിയ വിക്ഷേപണ റോക്കറ്റിന് സി 13 എന്ന പേര് നല്‍കാതെ പി.എസ്.എല്‍.വി സി 14 എന്നാണ് പേരിട്ടത്. 13 എന്ന നമ്പര്‍ അശുഭമാണെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചതിനാലാണ് ഈ ചാട്ടം നടത്തിയത്. പി.എസ്.എല്‍.വി സി 13 എന്നൊരു റോക്കറ്റ് ഇല്ലെന്നും മുതിര്‍ന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി..


ഇസ്രോ ശാസ്ത്രജ്ഞര്‍ തിരുപ്പതി ദര്‍ശനം നടത്തി
(ദാറ്റ്സ് മലയാളം വാര്‍ത്ത)
റോക്കറ്റുകള്‍ കുതിച്ചുയരുമ്പോള്‍ പിഴവ്‌ പറ്റാതിരിയ്‌ക്കാന്‍ ഐഎസ്‌ആര്‍ഓയിലെ ശാസ്‌ത്രജ്ഞര്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ശാസ്‌ത്രത്തില്‍ മാത്രമല്ല, തിരുപ്പതി ഭഗവാന്റെ അനുഗ്രഹാശ്ശിസുകളില്‍ കൂടിയാണ്‌. ശാസ്‌ത്രലോകത്ത്‌ എത്ര മുന്നേറിയാലും ദൈവത്തെ വിട്ടൊരു കളിയ്‌ക്ക്‌ നമ്മുടെ ശാസ്‌ത്രജ്ഞര്‍ ഇന്നും തയാറാല്ല.

ഓഷ്യന്‍സാറ്റിന്റെ അരയില്‍ "ആറ്റുകാല്‍ രാധാകൃഷ്ണന്‍" വക ഒരു "ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം" കൂടെ കെട്ടിക്കായിരുന്നു.

ബ്ലഡി ഫൂള്‍സ്

Thursday, September 10, 2009

കൊല്ലന്‍ - സമാസം ബഹുവ്രീഹി


കൊല്ലന്‍ = കൊല്ലുന്നവന്‍ ആരോ അവന്‍, സമാസം ബഹുവ്രീഹി


Saturday, August 29, 2009

ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മൈക്കേല്‍...


©http://www.flickr.com/photos/xxsatomii/3866270915/

ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മൈക്കേല്‍...
I still Love n Remember You...

Thursday, August 27, 2009

ഫക്ക് യൂ

ആരും തെറ്റിധരിക്കണ്ട. നിങ്ങളെ തെറി വിളിച്ചതല്ല. പക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും -മനസിലെങ്കിലും- ഈ പ്രയോഗം ഉപയോഗിക്കാതിരിക്കില്ലല്ലോ. പച്ച‌ഇംഗ്ലീഷില്‍ F U C K You എന്നോ, മാന്യമായി FU** You എന്നോ, ചാറ്റിലും മറ്റും FY എന്നോ വിളിക്കുന്ന അതേ തെറി തന്നെ. തെറികള്‍ക്കു പിന്നിലെ ചരിത്രവും, രാഷ്ട്രീയവും തപ്പുകയെന്നത് കേവലം രസകരമായ അനുഭവം മാത്രമല്ല, അതല്‍പ്പം ഗൌരവമാര്‍ന്ന പലവിഷയങ്ങളിലും തൊട്ടുതലോടി പോകുന്ന ഒരനുഭവം കൂടെയാണ്. കൂത്തിച്ചിയായാലും, പുലയാടിയായാലും, കഴുവേറിയായാലും... ചരിത്രത്തിന്, അഥവാ ചരിത്രത്തിലെ ചില ഇരുണ്ട ചെയ്തികള്‍ക്ക് അതില്‍ പങ്കുണ്ട്. (തെറികളുടെ പ്രയോഗാര്‍ത്ഥം, ഉല്‍പ്പത്തി, രാഷ്ട്രീയം എന്നിവ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ളവരെക്കൂട്ടി ഒരു മെയില്‍ ത്രെഡ്/അല്ലെങ്കില്‍ ഒരു ഇന്‍‌വൈറ്റഡ് ബ്ലോഗ് ഉണ്ടാക്കുക എന്ന ആഗ്രഹം കുറെ കാലമായി ഉള്ളതാണ്. ഇത് വരെ നടന്നില്ല...)


മറ്റുവിരലുകള്‍ ചുരുട്ടി, നടുവിരല്‍ മാത്രം നിവര്‍ത്തിക്കാണിച്ച് വിളിച്ചാലേ ഫക്ക്..യൂ.. തെറിവിളി പൂര്‍ണ്ണമാകൂ. അപ്പോള്‍ പിന്നെ ആംഗ്യത്തിന് പുറകെയായി... അതിനു പുറകിലെ അര്‍ബന്‍‌ലെജന്റ് കൊണ്ടെത്തിച്ചത് ചരിത്ര പ്രസിദ്ധമായ ഒരു യുദ്ധത്തിലേക്ക്. ഇംഗ്ലീഷുകാരും , ഫ്രഞ്ചുകാരും തമ്മിലുള്ള നൂറാണ്ട്-യുദ്ധം ശരിക്കും നൂറ്റിപ്പതിനാറുകൊല്ലമാണ് തുടര്‍ന്നത്. ദീര്‍ഘദൂരം ചെന്നെത്താവുന്ന ആയുധങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായി ഉണ്ടായിരുന്നത് ആള്‍‌വലിപ്പത്തിലുള്ള വില്ലുകള്‍ ആയിരുന്നു. തൂവലുകള്‍ ഘടിപ്പിച്ച അത്രങ്ങള്‍ അയക്കുന്നതിന് ഉപകരിക്കുന്ന ഇത്തരം വില്ലുകള്‍ പ്രയോഗിക്കാന്‍ സമര്‍ത്ഥരായിരുന്നു ഇംഗ്ലീഷുകാര്‍. ദ്രുതഗതിയില്‍ അസ്ത്രങ്ങള്‍ പെറുക്കിയെടുത്ത് അമ്പെയ്യുന്നതിനെ ‘പ്ലക്കിംഗ് [plucking]’ എന്നാണവര്‍ വിളിച്ചിരുന്നത്. longbow കൊണ്ടുള്ള ആക്രമണത്താല്‍ പൊറുതിമുട്ടിയ ഫ്രഞ്ചുകാരാകട്ടെ തങ്ങള്‍ പിടിക്കുന്ന യുദ്ധത്തടവുകാരില്‍ അമ്പെയ്ത്തുകാരുടെ ചൂണ്ടുവിരലും, മോതിരവിരലും അരിഞ്ഞു കളയുന്ന പതിവ് തുടങ്ങി. പല ഘട്ടങ്ങളിലായി വിജയപരാജയങ്ങള്‍ മാറിമറഞ്ഞ യുദ്ധത്തില്‍ തടവിനു പുറത്തിറങ്ങിയ ഇംഗ്ല്ലീഷ് യോദ്ധാക്കള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തള്ളവിരലും, നടുവിരലും കൊണ്ട് അസ്ത്രമെയ്യുന്ന രീതി പരിശീലിച്ചു. ഒരു ഘട്ടത്തില്‍ യുദ്ധത്തിന് മുന്നോടിയായി ആഘോഷം നടത്തുന്ന ഫ്രഞ്ച് താവളത്തിലേക്ക് ഇരച്ചു കയറിയ ഇംഗ്ലീഷുകാര്‍ ഫ്രഞ്ച് പടയാളികളെ കൂട്ടക്കൊല ചെയ്തു. ചത്തും, മുറിവേറ്റും കിടക്കുന്ന ഫ്രഞ്ച് പടയാളികളുടെ മുഖത്തിനു മുന്നില്‍ അംഗഭംഗം വന്ന ഇംഗ്ല്ലീഷ് അമ്പെയ്ത്തുകാര്‍ നടുവിരല്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് “I can still pluck you... pluck you!“ എന്ന് കൂവിയാര്‍ത്തു. ആ പ്രയോഗം ആണ് പിന്നീട് pluck you ആയും പിന്നീട് FUCK You എന്നുമായി മാറിയത്. അമ്പിന് പുറകില്‍ പക്ഷിത്തൂവലുകള്‍ ഉപയൊഗിച്ചിരുന്നതു കൊണ്ടാണ് Flip the bird / Giving the Bird എന്നീ പ്രയോഗങ്ങള്‍ക്ക് Fuck Off എന്ന പ്രയോഗാര്‍ത്ഥം വന്നത്.

ലിങ്കുകള്‍
----------
http://en.wikipedia.org/wiki/Finger_%28gesture%29
http://en.wikipedia.org/wiki/Hundred_Years%27_War
http://en.wikipedia.org/wiki/Longbow

മറ്റു വിവരങ്ങള്‍
----------------
ആംഗ്യം - പുരാതന ഗ്രീക്ക് കോമഡി നാടകങ്ങളില്‍ ആളുകളെ കളിയാക്കാനായി ഉപയൊഗിച്ചിരുന്ന വിരല്‍ പ്രയോഗത്തിന്റെ രൂപാന്തരമാണിതെന്നും, അതല്ല മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ കണ്ണേറുതട്ടാതിരിക്കാനുള്ള പ്രയോഗമായിരുന്നെന്നും അഭൂഹമുണ്ട്.

ദ്രോണാചാര്യര്‍ പെരുവിരല്‌ തന്നെ ഗുരുദക്ഷിണയായി മുറിച്ച് വാങ്ങിയിട്ടും ഏകലവ്യന്‍ മിച്ചം വിരല്‍ കൊണ്ട് അസ്ത്രവിദ്യ പരിശീലിച്ച് "പ്ലക്ക് യൂ" വിളിച്ചിരുന്നെന്ന് ഇതിഹാസം.

Thursday, July 23, 2009

വൈജ്യാത്യം (സഞ്ജയിക)

വൈജ്യാത്യം (സഞ്ജയിക)

മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയന് കടപ്പാടോടെ
(ചില മേമ്പൊടി മാറ്റങ്ങൾ സഹിതം)

1. “ചാമീ..”
“ഓ... തമ്പ്രാ...”
“നിനക്കൊന്നും പറ്റീലല്ലോ അല്ലേ?”
“ഇല്ലമ്പ്രാ..”
“അപ്പോൾ വെടി കൊണ്ടത് പന്നിക്ക് തന്നെ. ഇനി നീ അതിനെ തിരഞ്ഞ് പിടിക്ക്”


2. മഠത്തിനടുത്ത് പുതിയതായി താമസത്തിന് വന്നതായിരുന്നു ക്രിസ്ത്യൻ കുടുംബം. അതിരാവിലേ മഠത്തിൽ നിന്ന് കർണ്ണകഠോര ശബ്ദത്തിൽ പട്ടരുടെ സാധകം കേട്ട് ശല്യം സഹിക്ക വയ്യാതെ ഗൃഹനാഥൻ പുറത്തിറങ്ങി. ശബ്ദം കുറയ്ക്കാൻ അപേക്ഷിച്ചു. അതു പറയാൻ “താനാരാ?” എന്നായി പട്ടർ. പുതിയതായി വന്ന ആളായതു കൊണ്ട് തന്റെ പേര് പറഞ്ഞാൽ മനസിലാകില്ലെന്ന് തിരിച്ചറിഞ്ഞ ഗൃഹനാഥൻ
“ഞാൻ അപ്പുറത്ത് താമസിക്കുന്ന ക്രിസ്ത്യാനി”
“അത് നിങ്ങളുടെ വിശ്വാസം അല്ലേ, ഉദ്യോഗം ആണ് ചോദിച്ചത്. ഞാൻ ഒരു ഭാഗവതരാണ്”
“അത് നിങ്ങളുടെ വിശ്വാസം അല്ലേ, ഉദ്യോഗം അല്ലല്ലോ?”


3. വാരം കഴിഞ്ഞ് കിട്ടിയ പണക്കിഴിയുമായി ഇല്ലത്തേക്ക് മടങ്ങുന്നതിനിടയിൽ നമ്പൂതിരി ചെന്ന് പെട്ടത് പിടിച്ചുപറിക്കാരുടെ മുന്നിൽ. കണ്ടതും ഒരു ഇരുപത് വാര അകലെ മാറി നിന്ന് തൊർത്ത് മുണ്ട് നിലത്ത് വിരിച്ച് ഉള്ള പണം മുഴുക്കെ അതിലിട്ട ശേഷം
“ഇതാ കയ്യിലുള്ളതൊക്കെ ഇതിലുണ്ട് ഇനിയെന്നെ വിട്ടയക്കണം”
പിടിച്ചുപറിക്കാരുടെ മൂപ്പൻ നമ്പൂതിരിയോട്
“നമ്പൂരി അത് കിഴികെട്ടിയെടുത്ത് വേഗം ഇല്ലത്തേക്ക് പോകിൻ“
നമ്പൂതിരി പണം കിഴികെട്ടി ഇല്ലത്തേക്ക് നടക്കുന്നതിനിടയിൽ പിടിച്ചുപറിക്കാർ വീണ്ടും പുറകേവന്ന് ചാടി പിടികൂടി നമ്പൂതിരിയെ ഇടിച്ചും, തൊഴിച്ചും താഴെ വീഴ്ത്തി പണം കവർന്നു. നമ്പൂതിരി മൂപ്പനോട്
“അപ്പോൾ നേരത്തേ പറഞ്ഞത്?”
“എടോ പിടിച്ചുപറിയാണ് ഞങ്ങളുടെ തൊഴിൽ. അല്ലാതെ തിരുമുൽ കാഴ്ച വാങ്ങലല്ല. മനസിലായോ?”


4. ക്ഷേത്രദർശനത്തിനായുള്ള ദീർഘയാത്രക്കിടയിൽ നമ്പൂതിരി കഷ്ടപ്പെട്ട് ഒരു നായരുടെ ചായക്കട കണ്ട് പിടിച്ചു. വെപ്പുകാരൻ നായരാണെന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷം ഹോട്ടലിൽ കയറി. സപ്ലയർ പയ്യൻ നമ്പൂതിരിയോട്
“എന്താ കഴിക്കാൻ?”
“ഒരു ചായ. ചായക്കോപ്പയും, അടിപ്പാത്രവും ചൂടുവെള്ളത്തിൽ കഴുകി നല്ല വൃത്തിയില് എടുക്കണം. പാല് കൂട്ടി, പഞ്ചാര കുറച്ച്. ഒരു പ്ലേറ്റ് ഇഡലി. ഇവിടെ പാത്രത്തിലാണോ അതോ ഇലയിലാണോ പതിവ്? ഇലയുണ്ടെങ്കിൽ അത് മതി. വെള്ളം നനച്ച് നന്നായി തുടയ്ക്കണം. ചട്ണി വേണ്ടാ സമ്പാർ മതി”
സപ്ലയർ പയ്യൻ നമ്പൂതിരിയുടെ അടുത്തിരിക്കുന്ന ആളോട്
“എന്താ കഴിക്കാൻ?”
“ഇഡലീം, ചായേം”
പയ്യൻ അടുക്കള വാതിൽക്കൽ ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
“രണ്ട് ചായേലൊന്ന് ലൈറ്റ്, രണ്ട് പ്ലേറ്റ് ഇഡലി”

Thursday, July 2, 2009

അലമ്പുണ്ടാക്കരുത്




ആരും അലമ്പുണ്ടാക്കരുത്

സ്വര്‍ഗരാജ്യം നിങ്ങളെടുത്തോ....
പക്ഷേ, സ്വവര്‍ഗരാജ്യത്തില്‍ ആ പാവപ്പെട്ടവര്‍ക്കുള്ള അവകാശത്തിന്മേല്‍ ആണിയടിക്കാന്‍ വരരുത്.

Tuesday, June 9, 2009


യ്ക്കുക = സോഷ്യലിസം സിന്ദാബാദ്
ന്നാറി = സംഘേ ശക്തി കലിയുഗേ
ന്മ = അര്‍ദ്ധ സത്യമേ,അപകടമേ
നീ = ഒറ്റയാള്‍ പട്ടാളം
.
.
.
ന്നാല്‍ ശരി....

Friday, June 5, 2009

അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍


അവശേഷിക്കുന്ന മരവും കടപുഴകുമ്പോള്‍
അവസാന നദിയും വിഷലിപ്തമാകുമ്പോള്‍
ഒടുക്കത്തെ മീനും വലയിലാകുമ്പോള്‍
പണം തിന്ന് ജീവിക്കാനാകില്ലെന്ന് നാം തിരിച്ചറിയും
:(

Friday, May 29, 2009

ഹന്തൊന്തൊന്ത് മനസിലായോ?

രംഗം-1 / അമ്പലക്കുളം
(മൈക്കിലൂടെ ഒഴുകിവരുന്ന യേശുദാസ് ഭക്തിഗാനമാണ് ശബ്ദപശ്ചാത്തലം)
{
അമ്പലം കമ്മറ്റി ഈയിടെയാണ് മാറിയത് എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഭക്തിഗാനങ്ങളിലെ ചുവടുമാറ്റം. “ഓടിവരും കണ്ണുകളിലും”യും, “പള്ളിക്കെട്ടും“, “ഗുരുവായൂരമ്പല നടയി”ലും ഒക്കെ നടയ്ക്കുപുറത്ത്; പകരം യേശുദാസ് “സാന്ദ്രാനന്ദാവ ബോധാത്മകം...” പാടുന്നു.പാടത്തെ പണി കഴിഞ്ഞ് അന്തി മോന്താൻ പോകുന്നതിനു മുന്നെയായി അമ്പലക്കുളത്തിലൊരു മുങ്ങലും, നടയ്ക്കൽ നിന്നൊരു നീട്ടിവിളിയും, പ്രാർത്ഥനയും താമുവിന്റെ ശീലമാണ്. ഉപ്പൂറ്റിയ്ക്ക് മുകളിൽ വെള്ളമുള്ള ഏത് ജലാശയത്തേയും ഭയപ്പെടുന്ന ഞാൻ വെള്ളത്തിലേക്കുള്ള താമുവിന്റെ ക്ഷണം ഒഴിവാക്കാനാണ് മറുചോദ്യം ആദ്യമേ എടുത്തിട്ടത്.
“താമൂന് ഈ പാട്ട് കേട്ടിട്ട് എന്തു തോന്നുന്നു”
“എനിക്കൊന്നും മനസിലായില്ല കുട്ട്യേ”
}

രംഗം-2 / കള്ളുഷാപ്പ്
{

ഉറുമ്പുകളും, ഈച്ചകളും ചത്തുപൊന്തി കിടക്കുന്ന മട്ട് മാറ്റി മൂന്നാമത്തെ കുപ്പിയിൽ പിടി മുറുക്കിയിരുന്നു ഞാനും, താമുവും.
“ആനയും, കൊതുകും കൂടെ കല്യാണം കഴിച്ചു. ആന കൊമ്പൻ, കൊതുക് ഒരു അനോഫിലിസ് സുന്ദരിക്കുട്ടി. പക്ഷേ ആദ്യരാത്രി കഴിഞ്ഞ് പിറ്റേന്ന് നേരം വെളുത്തപ്പോൾ കൊതുക് കട്ടിലിൽ ചത്തു കിടക്കുന്നു. കാരണം എന്താണ് താമൂ?”
ലിംഗവലിപ്പം എന്ന ഉത്തരം പച്ചമലയാളത്തിൽ പറയുന്നതിന്റെ അശ്ലീലത ഒഴിവാക്കിക്കൊണ്ട് താമു
“അത് പിന്നെ അങ്ങല്ലല്ലേ വരുള്ളൂ കുട്ട്യേ? ആന കൊതൂന്റെ മോളില് കേറിക്കെടന്നോണ്ടാകും“”
“താമു ഉദ്ദേശിച്ചത് എനിക്ക് മനസിലായി പക്ഷെ അതല്ല കാരണം. ഉത്തരം പറ താമൂ”
“എനിക്ക് അറിയില്ല കുട്ട്യേ”
}

രംഗം-3 / വീട്ടിലേക്കുള്ള ഒറ്റയടിപ്പാത
{
ഇരുളിലൂടെ വേച്ചുവേച്ച് നടക്കുമ്പോൾ ഞങ്ങൾക്ക് എതിരേ വരുന്നയാൾ
“ഇതെന്താ താമൂവേട്ടാ ഇന്ന് ചേലായിട്ടുണ്ടല്ലോ?”
“അല്ല ആരാത്?”
“ഞാനാ താമുവേട്ടാ”
“ആരാ വേണുവാണോടാ? “
“അല്ല രവിയാണ് താമുവേട്ടാ”
“ഇരുട്ടത്ത് പെട്ടെന്നങ്ങട് മനസിലായില്ലടാ. ഇന്ന് ഈ കുട്ടീടെ നിർബ്ബന്ധം കൊണ്ട് ലേശം അതികായി.“
}

അപ്പോൾ പറഞ്ഞുവരുന്നതെന്തെന്നാൽ...
അറിയില്ലായ്മയും, മനസിലാകായ്മയും രണ്ടാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. പക്ഷേ, ‘മനസിലാകായ്മ എന്നൊന്നില്ല‘ എന്നത് പലപ്പോഴായി കടുത്ത നിലപാടോടെ വെള്ളെഴുത്ത് ഉയർത്തിക്കൊണ്ട് വരാറുള്ള ഒരു ആശയമാണ്. പോസ്റ്റ്-1 , പോസ്റ്റ്-2 എന്നീ പോസ്റ്റുകളും, തുടർന്ന് വന്ന കമെന്റുകളും ശ്രദ്ധിച്ചാൽ നിഘണ്ടുവിൽ നിന്ന് കാലഹരണപ്പെട്ട ഒരു വാക്കാണ് “മനസിലായില്ല” എന്നതെന്നാണ് നമ്മൾ മനസിലാക്കേണ്ടത്.


സംഗതികളെ ചിരിച്ചു തള്ളാൻ വരട്ടെ. നിഘണ്ടുവിനെക്കുറിച്ച് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതിയ വെള്ളെഴുത്ത് “മനസിലായില്ല” എന്ന പദത്തെ കാള്‍‌വിന്‍ ശൈലിയില്‍ നിഘണ്ടുവിൽ നിന്ന് നിഷ്ക്കാസനം നടത്തുന്നത് തീർത്തും ഏകപക്ഷീയമായ വാദത്താലാണ്. “എല്ലാം ലളിതമല്ല, ലോകം സങ്കീർണ്ണമയമാണ്“ / "ലളിതം എന്നത് എന്താണെന്ന് നിര്‍വചിക്കേണ്ടി വരും അതു ബുദ്ധിമുട്ടാണോ അല്ലയോ എന്നു തിരിച്ചറിയാന്‍" എന്നീ മുഖവുര അദ്ദേഹം നൽകുന്നുണ്ടെങ്കിലും - കെ.പി.എ.സി ലളിതയുടെ അഭിനയലാളിത്യത്തേക്കാൾ - ‘ലളിത‘മായ ലോജിക് വെച്ചാണ് “മനസിലാകാത്തവരുടെ സംഘത്തെ” വെള്ളെഴുത്ത് മൌലികവാദികളും, വൈവിധ്യത്തെ അംഗീകരിക്കാൻ മടിക്കുന്നവരും, സർവ്വോപരി വായിച്ചതിനെ “ഇല്ലാതാക്കാൻ” ബോധപൂർവ്വമായി നടത്തുന്ന ഇടപാടുകാരുടെ ഉപജാപ സംഘമായും ചിത്രീകരിക്കുന്നത്.
“നിങ്ങൾ ഇസ്ലാമാണ്
ഇസ്ലാമിൽ കൂടുതലും തീവ്രവാദികളാണ്
അതിനാൽ നിങ്ങളും തീവ്രവാദിയാണ്”
എന്നതിനോട് നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും ഏതാണ്ട് സർക്കുലാർ തിയറിയുടെ അതുപോലൊരു ലളിതലോജിക്ക് വെച്ചാണ് മനസിലാകാത്തവരുടെ മനശാസ്ത്രം വെള്ളെഴുത്ത് നോക്കിക്കാണുന്നത്.

ഒരു വാക്കിന് തുല്യം ആ വാക്കുമാത്രം എന്ന ആപ്തവാക്യത്തെ മാനിച്ചു കൊണ്ട് പറയട്ടെ; “അറിയില്ല/മനസിലായില്ല/അംഗീകരിക്കുന്നില്ല” എന്നത് വ്യത്യസ്ഥാർത്ഥത്തിൽ തന്നെയാണ് മലയാളി പ്രയോഗിക്കുന്നത്. അജ്ഞാതമായതിനേയോ, അംഗീകരിക്കാൻ മടിയുള്ളതിനേയോ ആണ് ഒരു “മനസിലാകായ്മ“കൊണ്ട് മറയ്ക്കുന്നതെങ്കിൽ പ്രയോഗിച്ചവനെ/ളെ യാഥാസ്തികനെന്നോ, മൌലികവാദിയെന്നോ, വിഢിയെന്നോ ഒക്കെ വിളിക്കാം. മനസിലാകായ്മ “അറിവി“ന്റെ പ്രശ്നമാണെന്നാണ് പോസ്റ്റ് 2ന്റെ കമെന്റുകളിൽ വെള്ളെഴുത്തും, *ഗുപ്തനും സമർത്ഥിക്കുന്നത്. എന്നാൽ പിന്നെ അതൊന്ന് “അറിഞ്ഞിട്ടു” തന്നെ കാര്യം. മുകളിലെ മൂന്ന് രംഗങ്ങളിലേക്ക് മടങ്ങിപ്പോകാം. മൂന്നിലും താമുവിന്റെ “അറിവ്” തന്നെയാണ് പരാമർശവിധേയമാക്കുന്നത്.

രംഗം-1 : ‘മനസിലായില്ല’ => താമുവിന് സംസ്കൃതമോ, മണിപ്രവാളമോ അറിയില്ല, അയാളത് അഭ്യസിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംസ്കൃതപദങ്ങൾ നിറഞ്ഞ ഭക്തിഗാനം താമുവിന് ആസ്വദിക്കാൻ കഴിയുന്നില്ല.

രംഗം-2 : “അറിയില്ല” => കുസൃതിച്ചോദ്യത്തിന്റെ ഉത്തരം ചോദ്യകർത്താവിന് മാത്രമേ അറിയാവൂ എന്ന് മനസിലാക്കിയ താമു ഉത്തരം തനിയ്ക്കറിയില്ലെന്ന് പറഞ്ഞ് കീഴടങ്ങുന്നു.

രംഗം-3 : “മനസിലായില്ല” => കഴിഞ്ഞ 25 വർഷമായി താമുവിന് രവിയെ അറിയാം. പക്ഷേ ഉള്ളിലെ കള്ളിന്റേയും, ഇരുളിന്റേയും സാന്നിദ്ധ്യം കൊണ്ട് രവിയെ പെട്ടെന്ന് “തിരിച്ചറിയാൻ” താമുവിനായില്ല. എതിരേ വന്ന ആളാകട്ടെ താൻ “രവി” ആണെന്ന് വ്യക്തമാക്കുന്നുമില്ല. പക്ഷെ താമുവിന്റെ ‘മനസി‘ൽ അപ്പോൾ ഒരു അൽഗോരിതം പ്രവർത്തനക്ഷമമാകുന്നുണ്ട്.
1) “താമുവേട്ടാ” എന്ന് തന്നെ സംബോധന ചെയ്യാൻ സാധ്യതയുള്ളവരുടെ വലിയ പട്ടിക.
2) ആ പട്ടികയിൽ / ആ നേരത്ത് / ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളവരെ മാത്രം തിരഞ്ഞെടുത്ത ചെറിയ പട്ടിക.
3) ചെറിയ പട്ടികയിലെ സാധ്യതയുള്ളവരുമായുള്ള ശബ്ദതാരതമ്യത്തിൽ കൂടുതൽ അടുത്തു നിൽക്കുന്ന ‘വേണു‘ എന്ന അനുമാനം / പക്ഷെ ഉറപ്പില്ലാത്തതിനാൽ ‘ആണോടാ?‘ എന്ന സംശയം.
(സംഗതി ചില്ലറ കളിയല്ല; സാധ്യതകളുടേയും, തിരഞ്ഞെടുപ്പുകളുടെയും ഇത്തരം സങ്കീർണ്ണപ്രക്രിയകൾ നടത്തിയിട്ടു തന്നെയാണ് താമു രവിയെ ‘മനസിലാക്കാതിരിക്കു‘ന്നതെന്ന് എന്നെങ്കിലും മനസിലായല്ലോ? ഒരുപക്ഷെ, മനസിലാക്കലോളം തന്നെ സങ്കീര്‍ണ്ണമാണ്‌ മനസിലാകാതിരിക്കലും. )

അറിവ്, തിരിച്ചറിവ് എന്നിവയ്ക്ക് വ്യത്യസ്താർത്ഥങ്ങൾ വെള്ളെഴുത്ത് നൽകുന്നുണ്ടെങ്കിൽ തീർച്ചയായും ആ ആനുകൂല്യം “മനസിലായില്ല” എന്ന് പറയാനുള്ളവരുടെ അവകാശത്തിനും നൽകേണ്ടതാണ്; ചുരുങ്ങിയ പക്ഷം തമസ്ക്കരണാർത്ഥത്തിൽ അത് പ്രയോഗിക്കാത്തവർക്കെതിരെയെങ്കിലും. കാരണം മനസിലായില്ല എന്ന വെളിപ്പെടുത്തൽ എല്ലായ്പ്പോഴും അലസമായ ഒരു ഒഴിഞ്ഞുമാറലോ / ഇല്ലായ്മചെയല്ലോ / അംഗീകരിക്കാൻ മടിക്കലോ അല്ല എന്നെങ്കിലും മനസിലാക്കേണ്ടതുണ്ട്.
“എല്ലാം നിങ്ങൾ മനസിലാക്കിയിരിക്കണം“ എന്ന് പറയുമ്പോൾ -എത്രതന്നെ ഇല്ലെന്ന് ശഠിച്ചാലും - “എല്ലാം നിങ്ങൾ അംഗീകരിക്കണം“ എന്നൊരു ഫാഷിസ്റ്റ് ധ്വനികൂടെ അതിൽ കടന്നുകൂടുന്നുണ്ട്.
എല്ലാം നിങ്ങൾ കേൾക്കണം / എല്ലാം നിങ്ങൾ മനസിലാക്കണം / എല്ലാം നിങ്ങൾ അംഗീകരിക്കണം. സാഹിത്യത്തിലെ മനസിലാകാതിരിക്കലിനെ പ്രതിരോധിക്കാനായി വെള്ളെഴുത്ത് ആശ്രയിക്കുന്ന സങ്കേതം ശാത്രമാണ്‌. "ശാസ്ത്രം വികസിച്ചെന്നും നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാവുന്നെന്നും നമുക്കറിയാം" എന്ന പരിചയെടുത്ത് അദ്ദേശം ആയിരപ്പടയ്ക്ക് നേരേ നിലകൊള്ളുന്നുണ്ടെങ്കിലും മനസിലാക്കേണ്ട ചിലതുണ്ട് . "ഗണിതശാസ്ത്രം അറിയാത്തവര്‍ക്ക് ഇവിടെ പ്രവേശനമില്ല" എന്ന ബോര്‍ഡ് തൂക്കിയ ശാസ്ത്രജ്ഞര്‍ പോലും ഗണിതശാസ്ത്രം മനസിലാകാത്തവര്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞിട്ടില്ല :) . ശാസ്ത്രത്തിലാണെങ്കില്‍ മനസിലാക്കല്‍ ശരികളിലൂടെ മാത്രമല്ല തെറ്റുകളിലൂടെയുമാണ്‌ നടക്കുന്നത്. നീല്‍സ് ബോറിന്റെ ദ്വിമാന ആറ്റം ഘടന തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്‌ ശാസ്ത്രപരിചയം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് അത് മനസിലാക്കി കൊടുക്കുന്നത്. ആറ്റത്തിന്റെ ത്രിമാന-ഊര്‍ജ്ജ സങ്കീര്‍ണ്ണ സങ്കേതങ്ങള്‍ മനസിലാക്കാന്‍ ആ തെറ്റായ വഴിയിലൂടെയാണ്‌ നീങ്ങേണ്ടത്.

മനസിലാക്കലും, അംഗീകരിക്കലും രണ്ടാണെന്ന മറുവാദം വരാം. ‘മനസിലാക്കി‘യതിനു ശേഷം വേണമെങ്കിൽ മാത്രം ‘ആസ്വദിക്കു’കയോ, ‘അംഗീകരിക്കു‘കയോ ചെയ്താൽ മതിയെന്ന യുക്തിയെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ. മനസിലാകാതിരിക്കലെന്നത് എല്ലായ്പ്പോഴും ആസ്വദിക്കാനോ, അംഗീകരിക്കാനോ പാകപ്പെടും വരെയുള്ള ഒരു "ഇടവേള/താൽക്കാലിക അവസ്ഥ" മാത്രമാകണമെന്നില്ല.
"ചേട്ടന്‍ സൂര്യേടെ ഗജിനി കണ്ടിട്ടുണ്ടോ?"
"അയ്യേ, ഇല്ല... ശേ.."
"എന്നാല്‍ പോട്ടെ അമീര്‍ഖാന്റെ ഗജിനി കണ്ടിട്ടുണ്ടോ?"
"പോ പെണ്ണേ, എനിക്ക് കണ്ട അവന്മാരുടെയൊക്കെ 'ഗജിനി' നോക്കലല്ല പണി."
എന്ന് സുരാജ് വെഞ്ഞാറമൂട് സ്ക്രീനില്‍ തമാശ പറയുമ്പോള്‍ അത് മനസിലാകാതെ മിഴുങ്ങസ്യ ഇരിക്കുന്ന ശുദ്ധഗതിക്കാരെ കണ്ടിട്ടുണ്ട്. അവരാകട്ടെ രണ്ട് ഗജിനിയും കണ്ടിട്ടുമുണ്ട് :)

രംഗം-3 പ്രകാരം ഇരുൾ/കള്ള്/ വേണു-രവി എന്നിവരുടെ ശബ്ദസാദൃശ്യം എന്നിവ സൃഷ്ടിച്ച ഒരു ഇടവേളയിൽ മാത്രമാണ് താമുവിന് രവിയെ മനസിലാകാതിരിക്കുന്നത് എന്ന് സമർത്ഥിക്കുന്ന “സ്ഥലത്തെ പ്രധാന ബ്ലോഗന്മാ“ർക്ക് രംഗം നാലിലേക്ക് സ്വാഗതം.

രംഗം-4 / ഗ്രാമീണ വായനശാല
{
അക്ഷരമറിയാത്ത താമുവിന് ഞാൻ ബഷീറിന്റെ ‘സ്ഥലത്തെ പ്രധാന ദിവ്യൻ‘ വായിച്ചു കേൾപ്പിക്കുന്നു. ഗ്രാമത്തിലെ ആഞ്ഞിലിത്തടി കാണാതായതിനെക്കുറിച്ച് തിരക്കാൻ മാന്ത്രികനായ കണ്ടമ്പറയനെ കാണാൻ പോയി മടങ്ങി വരുകയാണ് ആനവാരി, പൊൻ‌കുരിശ്, മുത്തപ്പ, പോക്കർ തുടങ്ങിയ ബഷീറിയൻ സംഘം. കാണാതായ തടിയെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ടമ്പറയൻ അവർക്കരുളിയ മാന്ത്രിക അടയാളവാക്യം “ഹന്തന്തൊന്ത്” എന്നത് മാത്രമായിരുന്നു. ഒന്നും മനസിലാകാതെ അവർ തിരികെ വരുന്നേരം അവരിലൊരാൾ മാത്രം അത് ‘മനസിലാക്കുന്നു
ഹന്തൊന്തൊന്ത് = അതവിടെയുണ്ട് = അത് അവിടെ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി അത് കിടന്ന മണ്ണിനടിയിൽ തന്നെ ഉണ്ട്
ഹന്തൊന്തൊന്ത് = ആഞ്ഞിലിത്തടി മോഷ്ടിക്കാൻ ശ്രമിച്ചവർ അത്രയും വലിയ തടി ആരുടേയും കണ്ണിൽ പെടാതെ പെട്ടെന്ന് കടത്തുന്നത് ഒഴിവാക്കാനായി തടി കിടന്നതിന് അടുത്തായി കുഴിയെടുത്ത് മൂടുന്നു.
“അല്ല കുട്ട്യേ, അതെങ്ങന്യാണ് ഹന്തെന്തൊന്ത് എന്ന് പറഞ്ഞാൽ ഇത്രയൊക്കെ മനസിലാകണത്?”
“ഇത് കഥയല്ലേ, കഥയിൽ ചോദ്യമുണ്ടോ താമൂ?”
“അത് ശര്യാണ്. പക്ഷേ ഹന്തൊന്തൊന്ന് എന്ന് കേട്ടപ്പോൾ എനിക്കൊന്നും മനസിലായില്ലെന്റെ കുട്ട്യേ”
}
മനസിലാക്കലുകളുടെ വൈജ്യാത്യത്തെ സാഹിത്യസൂഫി ബഷീർ ഇത്രയേറെ ലളിതമാർന്ന നർമ്മത്താൽ അവതരിപ്പിച്ചിരിക്കുന്നത് നമ്മുടെ വെള്ളെഴുത്തിന് മനസിലാകുമെന്നിരിക്കേ;
മൈ ഡിയർ താമൂ, ഇനി നിങ്ങൾക്ക് ആരുടെ മുഖത്തും നോക്കി ധൈര്യമായി പറയാം
“എനിക്ക് മനസിലായില്ല”

** പോസ്റ്റ് ലെതീഷ് മോഹന്റെ കവിതയെക്കുറിച്ച് വെള്ളെഴുത്ത് എഴുതിയ പഠനത്തെക്കുറിച്ചല്ല , മറിച്ച് വെള്ളെഴുത്തിന്റെ “മനസിലാക്കൽ” നിലപാടുകളെക്കുറിച്ചാണെന്ന് ഓർമ്മപ്പെടുത്തുന്നു.

*** ആ ഇനി കമെന്റുകളാകാം. വായിച്ച ശേഷം ഞാൻ ‘മനസിലാക്കി‘യതനുസരിച്ച് മറുപടി തരും. [ഹാ! അത്രയ്ക്കായോ]

================================

Off.To.

* കവിത മനസിലായില്ലെന്ന് പറഞ്ഞ എസ്. ജെ. ഗ്രാമത്തിനെ രസക്കൂട്ടൊരുക്കുന്നതില്‍ രീതിശാസ്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതുകൊണ്ട് / ധ്വന്യാത്മകമായ ജീവന്‍ പരമാത്മാവുപോലെ ഉദാത്തമായ എന്തോ തത്വമല്ല വാക്കുകളുകളുടെ രസതന്ത്രത്തിന്റെ സൃഷ്ടിയാണെന്നുള്ള കാഴ്ചപ്പാടാണ് ആധുനികകവിതയിലെ ഭൌതികവാദം എന്നതുകൊണ്ട് ഉദ്ദേശിച്ചത് / ശരീരം ആത്മാവ് പോലെയുള്ള സമഷ്ടിതത്വങ്ങളില്‍ ഊന്നിയുള്ള ആസ്വാദനം അസാധ്യമാവുന്നു ഇത്തരം പ്രയോഗങ്ങളാൽ ഗുപ്തൻ വശം കെടുത്തുന്നത് കണ്ടപ്പോൾ പെട്ടെന്ന് മനസിലോടിയെത്തിയത് ബ്ലോഗിൽ തന്നെ പലപ്പോഴായി ഉപയോഗിക്കപ്പെട്ട “സന്ദേശം-ആർ.ഡി.പിയുടെ തോൽ‌വി-പ്രതിക്രിയാവാദം-റാഡിക്കലായുള്ള മാറ്റം” തമാശയാണ് :) വായനയ്ക്ക് പരിമിതികളുണ്ട് എന്ന് ഇവിടെ തുറന്ന് സമ്മതിച്ച ഗുപ്തന്‍ തന്നെയാണ്‌ എസ്.ജെ.യെ ഒരുമാതിരി "സന്ദേശം ഉത്തമനെ"പ്പോലെ അടിച്ചിരുന്നത്.

Friday, April 17, 2009

വേണമെങ്കിൽ ബലാത്സംഗം ചെയ്തോളൂ; പക്ഷേ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് മിണ്ടിപ്പോകരുത്



വെങ്കായം നായിഡു&ടീംസിന്റെ പുതിയ കസർത്ത്.

വാർത്ത :=> സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ട: പാര്‍ലമെന്റ്‌ സമിതി

പ്ലസ്‌ ടുവിനു മുമ്പുള്ള ക്ലാസുകളില്‍ ലൈംഗികവിജ്‌ഞാനം നല്‍കുന്ന അധ്യായങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തരുതെന്നും വിവാഹത്തിനു മുമ്പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ അധാര്‍മികവും അനാരോഗ്യകരവുമാണെന്ന സന്ദേശം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കണമെന്നും സമിതി വ്യക്‌തമാക്കി............. 16 വയസില്‍ താഴെയുള്ളവരുടെ ലൈംഗികബന്ധം ബലാല്‍സംഗമായി കണക്കാക്കുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.
അതെങ്ങനെയാണ് അണ്ണന്മാരേ ഈ ടെൿനിക്ക്?

പുതിയ ഭക്ഷണ/ജീവിത ശീലങ്ങളനുസരിച്ച് പെൺകുട്ടികളും, ആൺകുട്ടികളും നേരത്തേ തന്നെ പ്രായപൂർത്തിയാകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ, അതിന്റെ ഏറ്റവും ശ്രദ്ധേയമായ 11-16 വയസ്സുകാലത്ത് നൽകാതെ പിന്നെ പേരക്കുട്ടിയുടെ നൂലുകെട്ടിന്റെ അന്നാണോ മേൽ‌പ്പറഞ്ഞ വിദ്യാഭ്യാസം നൽകേണ്ടത്?

പകരം ജീവശാസ്‌ത്ര വിഷയത്തിന്റെ കരിക്കുലത്തില്‍ ഇതു സംബന്ധിച്ച അധ്യായങ്ങള്‍... എന്ന ലൂപ്പ് ഹോളിൽ കടിച്ച് തൂങ്ങി മാന്താൻ വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
“കടൽ വെള്ളം വറ്റിച്ചാൽ ഉപ്പായി മാറും”
“ഇന്ത്യയുടെ തലസ്ഥാനമാണ് ഡെൽഹി”
യെൻ ജപ്പാന്റെ കറൻസിയാകുന്നു”
“Sine = Opposite/Hypotenuse"

എന്ന മട്ടിൽ “അണ്ഡവും പുംബീജവും സംയോജിച്ച് സിക്താണ്ഡം ഉണ്ടാകുന്നു. സിക്താണ്ഡം ഗർഭാശയത്തിൽ വളർന്ന് സന്താനമാകുന്നു“വെന്ന് കാണാപ്പാഠം പഠിക്കുന്നതാണോ ലൈംഗിക വിദ്യാഭ്യാസമെന്ന് ചിന്തിക്കേണ്ടതാണ്; പ്രത്യേകിച്ചും ഈ സാഹചര്യത്തിൽ.

അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് ഈ “രാജ്യസഭാ പെറ്റീഷന്‍സ്‌ കമ്മിറ്റി“യിൽ തലയിൽ അൽ‌പ്പമെങ്കിലും വിവരമുള്ള ആരുമില്ലേ?

സദാചാരം മൂത്തുമൂത്ത് "ഇനി ക്ലോണിംഗ് മാത്രം മതി"യെന്ന് ഉറഞ്ഞുതുള്ളുന്നവരോട് എന്ത് പറയാൻ?

Wednesday, April 15, 2009

നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക

പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

ഹൈന്ദവഫാസിസ്റ്റുകൾ അധികാരം കൈയ്യാളാതിരിക്കാൻ.
ഹൈന്ദവഫാസിസത്തിന് നിലവിലുള്ള ബദലായ
കോൺഗ്രസ് (എന്ന തമ്മിൽ ഭേത തൊമ്മൻ) ഒറ്റയ്ക്ക്
ഭൂരിപക്ഷം നേടുകയെന്ന അവസ്ഥയില്ലാതിരിക്കാൻ
നമുക്ക് തൽക്കാലം ചെയ്യാനാകുന്നത് ചെയ്യുക...

Monday, April 13, 2009

ഗൂഗിൾ ന്യൂസ് വിനോദങ്ങൾ

ഗൂഗിൾ ന്യൂസ് സ്ക്രീൻ ഷോട്ട്

ഹോ, യെന്തോരം വിനോദങ്ങൾ ?

Tuesday, April 7, 2009

മിസാരു, മിക്കസാരു, മസാരു


മിസാരു, മിക്കസാരു, മസാരു
ഇനിയിൽ‌പ്പോൾ പേരുകൾ മാറ്റേണ്ടിയിരിക്കുന്നു.
മുന്‍‌തദാര്‍അല്‍സെയ്ദി, മുതുവം‌ ഷാജി, ജർണയിൽ സിംഗ്

*ഇത്തരം പ്രതികരണങ്ങോട് യോജിപ്പില്ല്ലെന്ന് ഇവിടെ അറിയിച്ചതായിരുന്നു.
പക്ഷേ നിരയിൽ ആളുകൾ കൂടിവരുന്നുവെന്നത് ഓർമ്മപ്പെടുത്താതെ വയ്യ.

Monday, April 6, 2009

സ്ത്രീ - മദീനയായാലും മാംഗളൂരായാലും മയാമിയായാലും നീതി ഒന്നാണ്



ഖദീജാ മുംതാസിന്റെ ‘ബർസ’ വായിക്കുമ്പോൾ മക്കയിലോ, മദീനയിലോ ഉള്ള മുത്തവ്വമാരുടെ നേരെ ഇങ്ങനെ സ്ത്രീകൾ പ്രതികരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഇന്നത്തെ പത്രവാർത്തകളിൽ ഞെട്ടിച്ചതെന്ന് പറയാവുന്ന ഒന്നാണ്


ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു നടക്കുന്നത് (കിടക്കുന്നതല്ല്ല, നടക്കുന്നത് പോലും) സദാചാരലംഘനമായി കരുതി അറസ്റ്റ് ചെയ്യുന്ന ഒരു നാട്ടിൽ ഇങ്ങനെയെങ്കിലും പ്രതികരിച്ച,ഇത്രയെങ്കിലും ചെയ്ത ചെയ്ത ആ സ്ത്രീകളെ അഭിനന്ദിക്കാതെ വയ്യ. പക്ഷെ, തുടർവിചാരണകളിൽ അവർക്കെന്താണ് ശിക്ഷവിധിക്കുകയെന്ന് ആലോചിക്കുമ്പോൾ ആശങ്കകളുമുണ്ട്. എങ്കിലും മുതലിക്കുമാരുടെ മുഖത്ത് പിങ്ക് ജെട്ടികളും, മുത്തവ്വമാരുടെ മുഖത്ത് മൂടുപടങ്ങളും ഊരിയെറിയുന്ന -സ്വയം തിരിച്ചറിഞ്ഞ- സ്ത്രീകളെ അഭിനന്ദിക്കാതെ വയ്യ.

ബർസ എഴുതിയ ഖദീജാ മുംതാസ് 5 വർഷത്തോളം മക്കയിലും, മദീനയിലുമെല്ലാം ഗവണ്മെന്റ് ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
നോവലിലെ ഒരു കഥാസന്ദർഭത്തിൽ രോഗം ബാധിച്ച് ആശുപത്രിയിലെ മെയിൽ വാർഡിൽ കിടക്കുന്ന ഭർത്താവിന്റെ കണ്ട് ഒരു വൈകുന്നേരം കാറിൽ വീട്ടിലെ വേലക്കാരനോടൊപ്പം മടങ്ങുന്ന സ്ത്രീയെ സദാചാരപ്പോലീസ് അറസ്റ്റ് ചെയ്യുന്നത്. വൈകുന്നേരം ഒരു കാറിൽ ഭർത്താവോ, സഹോദരനോ, പിതാവോ, മകനോ അല്ലാത്ത പുരുഷനുമായി യാത്ര ചെയ്തു എന്ന “ഭീകര സദാചാര ലംഘന“ത്തിനാണ്. പോലീസ്റ്റ് സ്റ്റേഷനിൽ വെച്ച് ഒരുപോലെ അപമാനിതരാകുന്ന ആ സ്ത്രീയും-അവർ ഒരു ഡോക്ടറാണ്- വേലക്കാരനും... സൌദി അറേബ്യയിലെ നിയമങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയൊക്കെ നടക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു . എന്നാൽ ഈ പത്രവാർത്ത കണ്ടതോടെ സത്യമാണെന്ന് മനസിലായി; മാത്രമല്ല മൂടുപടമറവിൽ നിന്ന് മുഖം തെളിച്ച് സ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയെന്നും.
(ബർസയെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് കരുതി കുറെ കാലമായി പാതിയിൽ ഡ്രാഫ്റ്റ് ആക്കിവെച്ചതാണ് താഴെ കാണുന്നത്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് അത് പോസ്റ്റുന്നത്. )

“ബർസ എന്നാൽ മുഖം തുറന്നിട്ടവൾ എന്നാണർത്ഥം. ഖദീജാ മുംതാസിന്റെ ഈ നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്. ഈ മുഖം തുറന്നിടലിലൂടെ മനസു തന്നെ തുറന്നിടാനാണ് സബിത ആഗ്രഹിക്കുന്നത്. തുറന്നിട്ട മനസുമായി ഇസ്ലാമിലൂടെ ഒരു യാത്ര നടത്തുകയാണ് സബിത ചെയ്യുന്നത്”
- പുസ്തകത്തിന്റെ പിൻ‌കുറിപ്പ്

പുസ്തകത്താളുകളിലൂടെ.

*

ഹറമിൽ നമസ്ക്കാരത്തിനു മുട്ടുകുത്തുമ്പോൾ സ്ത്രീകളും പുരുഷന്മാരും സംഘങ്ങളായി വേർതിരിഞ്ഞു നിൽക്കുമെങ്കിലും ക‌അബയ്ക്കു ചുറ്റുമുള്ള എഴുവട്ടം നീളുന്ന തവാഫിൽ അത്തരം വേർത്തിരിവില്ല.അതു പ്രായോഗികവുമല്ല. കുടുംബം ഒന്നിച്ച് കൂട്ടംതെറ്റിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചാണ് പ്രദക്ഷിണം ചെയ്യുക. സദാചാരസംരക്ഷകനായ ‘മുതവ’ കൂർപ്പിച്ചകണ്ണുകളോടെ, സദാ ജാഗരൂകനായി ക‌അബയ്ക്കു ചുറ്റും വിശ്വാസികളുടെ വലയത്തിനകത്തായി റോന്തുചുറ്റുന്നുണ്ടായിരിക്കും. മറൂൺ കള്ളികളുള്ള ശിരോവസ്ത്രത്തിന്റെ വലയത്തിനകത്തും നീണ്ടതാടിക്കുമിടയിലൂടെ പ്രതിഫലിക്കുന്ന മുഖഭാവങ്ങളിലൂടെ, കണ്ണുകളിലൂടെ, കയ്യിലുള്ള നീളൻ വടിയിലൂടെ വെറും മനുഷ്യരെ നിയന്ത്രിച്ചുകൊണ്ടിരിക്കും. ഒരിക്കൽ സബിതയുടെ നേരെയും നീണ്ടു ആ വടിപ്രയോഗം.

‘യാ ഹരീം , മുഖം മറയ്ക്ക്”

എന്ന ആക്രോശം സബിതയെ ഞെട്ടിച്ചു. പള്ളിപ്പോലീസിന്റെ നരച്ച താടിരോമങ്ങളിലൂടെ വഴിഞ്ഞൊഴുകുന്ന പുച്ഛം. ‘അഴിഞ്ഞാടി നടക്കല്ലേ പെണ്ണേ” എന്നാണ് പറയുന്നതെന്ന് ഞെട്ടിത്തിരിഞ്ഞ സബിതയ്ക്കു തോന്നി. അവളുടെ ആത്മാവിനേറ്റ രണ്ടാം പ്രഹരം. മേക്കപ്പുകളൊന്നുമില്ലാത്ത, മുടിയിഴകൾ ശ്രദ്ധാപൂർവ്വം ഒതുക്കി മറച്ചുകെട്ടിയ, ഒരു കുഞ്ഞിനെപ്പോലെ നിഷ്ക്കളങ്കമെന്ന് റഷീദ് ഇടയ്ക്കിടെ പറയാറുള്ള ഈ മുഖവും മറച്ചുകെട്ടണമെന്നോ! ഇതു കണ്ടു പോയാൽ ഭക്തിയുടെ പാരമ്യത്തിൽ പുണ്യ ക‌അബയെ വലംവെയ്ക്കുന്ന പുരുഷന്മാരിൽ കാമമിളകുമെന്ന് ഇയാൾ ഭയപ്പെടുന്നോ? സബിതയ്ക്ക് തന്റെ സ്ത്രീ ശരീരത്തെപ്പറ്റി ആദ്യമായി പുച്ഛം തോന്നി. എത്ര നികൃഷ്ടമാണ് സ്ത്രീ ജന്മം! പുരുഷന്റെ വികാരങ്ങൾക്കും സൌകര്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ചിട്ടപ്പെടുത്തി വെയ്ക്കേണ്ട രണ്ടാം കിട ആശ്രിതജന്മം. കറുത്ത തട്ടത്തിന്റെ നീണ്ടു കിടക്കുന്ന കോൺ വളച്ച്, മൂക്കിനു കുറുകെയൊരു മറ, സേഫ്റ്റിപിന്നിന്റെ സഹായത്തോടെ തിടുക്കത്തിൽ പിടിപ്പിച്ച് സബിത കുറെ മുന്നിലെത്തിപ്പോയ റഷീദിന്റെ പിന്നാലെ ഏന്തി വലിഞ്ഞു നടന്നു. കൃഷ്ണമണികളെ മറയ്ക്കാനെത്തിയ കണ്ണീരിന്റെ മറയ്ക്കപ്പുറം അമർഷവും, സങ്കടവും തിളയ്ക്കുന്നുണ്ടായിരുന്നു അപ്പോൾ.

**

എന്താണ് സംഭവിച്ചതെന്ന് സബിത തിരിച്ചറിയും മുമ്പേ ദക്തൂർ(ഡോക്ടർ)) ഹാഷിം ഒരു ഇന്തോനേഷ്യക്കാരിയുടെ ചുണ്ടിൽ തേച്ച ലിപ്സ്റ്റിക് ക്രൂരവും, ധൃതവുമായ ഒരു കൈവിരൽ ചലനത്തിലുടെ മായ്ച്ചു കളയുന്നു. ആകെ വിരണ്ടു പോയ അവൾ പെട്ടെന്ന് നെറുകയിലേക്കു മടങ്ങിയിരുന്ന മുഖപടം വലിച്ചു താഴ്ത്തിയിട്ടു. “ഇനിയും ഇതണിയരുത് മനസിലായോ?” ദക്തൂർ ഹാഷിമിന്റെ നിരോധനാജ്ഞ. ലിപ്സ്റ്റിക്കിടുന്നതും, ഒരുങ്ങുന്നതുമൊക്കെ ഒരു സ്ത്രീയുടെ മാത്രം അവകാശം. മെഡിക്കൽ പരിശോദന നടത്തുന്ന ഒരു ഡോൿടർ അതിൽ കൈകടത്തേണ്ട ആവശ്യമെന്താണ്. ഇവിടെ എത്രയോ സ്ത്രീകൾ ലിപ്സ്റ്റിക് മാത്രമല്ല കണ്ണിനുചുറ്റും മസ്ക്കാരയണിഞ്ഞ് , ഐലീനർ കൊണ്ടുള്ള ചമയങ്ങളുമൊക്കെയായാണ് പലപ്പോഴും വരാറുള്ളത്. അപമാനിതയായ ഇന്തോന്യേഷ്യക്കാരി ഇറങ്ങിപ്പോയപ്പോൾ സബിതയ്ക്ക് പറയാതിരിക്കാനായില്ല

“ദക്തൂർ ഹാഷിം, നിങ്ങളീ ചെയ്തതു ശരിയായില്ല. അവൾ ലിപ്സ്റ്റിക്കിടുന്നെങ്കിൽ അതിൽ നിങ്ങൾക്കെന്തു കാര്യം?”

“ദക്തൂറാ, അവളൊരു ഖദ്ദാമയാണ്(മെയ്ഡ് സെർവെന്റ്). അവളുടെ ഭർത്താവ് അവളുടെ കൂടെയില്ല. സ്ത്രീകൾ ഭർത്താക്കന്മാർക്ക് കാണാൻ വേണ്ടി മാത്രമേ ഇങ്ങനെ ചമയങ്ങളണിയാവൂ..

ഓ അപ്പോൾ അതാണ് കാര്യം. പെണ്ണ് സ്വന്തം ആണിന് കണ്ടും കൊണ്ടും രസിക്കാനുള്ള സ്വകാര്യഭോഗവസ്തു മാത്രമാണെന്ന ഊന്നിയുറപ്പിക്കൽ.


***

ഇറാക്കിലെ കർബലയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരാണ് നബിയുടെ പേരമകൻ ഹുസൈനും കുടുംബവും. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും കറുത്ത ഒരേട്. അന്ന് കൂട്ടക്കൊലയിൽ നിന്നു രക്ഷപ്പെട്ട ഹുസൈന്റെ സ്വാതന്ത്രദാഹിയായ മകൾ സുകൈന(സക്കീന)യെപ്പറ്റി സബിത ഇന്നലെ വായിച്ചതേയുള്ളൂ. തീഷ്ണമായ ജീവിതാനുഭവങ്ങളാകാം അവളെയൊരു തീപ്പൊരിയാക്കിയതും. നാലോ,അഞ്ചോ വിവാഹം കഴിച്ച് അവൾ പുരുഷ സ്വേച്ഛാദിപത്യപ്രവണതയെ വെല്ലുവിളിച്ചു. അതി സുന്ദരിയും, പണ്ഡിതതുമായ അവളെ മോഹിച്ചെത്തുന്ന പുരുഷന്മാരിൽ നിന്ന് അവൾ വിവാഹത്തിനുമുമ്പ് ബഹുഭാര്യാത്വം വിലക്കുന്ന കരാർ ഒപ്പിട്ടുവാങ്ങി. അവരിൽ ചിലരെ പിന്നീട് വിശ്വാസ വഞ്ചനയ്ക്ക് കോടതി കയറ്റി. വിചാരണവേളയിൽ അവരെയെല്ലാം തൊലിയുരിച്ചുകാട്ടി പരിഹസിച്ചു. പുരുഷന്മാരോട് അവൾ സ്വതന്ത്രമായി ഇടപെട്ടു, തർക്കങ്ങളിൽ അവരെ തറപറ്റിച്ചു. ചരിത്രാന്വേഷികൾ ഗൂഡമായ ആഹ്ലാദത്തോടെ ഖണ്ഡികകളും പേജുകളും സുകൈനയെ വർണ്ണിക്കാൻ മാറ്റിവെച്ചിരിക്കുന്നു. അറബിഭാഷയിൽ അവർ അവളെ “ബർസ” എന്നു വിളിച്ചു. മുഖം മറയ്ക്കാത്തവൾ! തലകുനിക്കാത്തവൾചോദ്യങ്ങൾ ചോദിക്കുന്നവൾ

****

സുഡാനി സ്ത്രീകൾ വളരെ സൌമ്യരാണ്. പക്ഷേ ഡ്യൂട്ടിക്കെത്തുമ്പോൾ സുഡാനി സ്ത്രീയെ പ്രസവമുറിയിൽ കണ്ടാൽ ഡോക്ടർമാരുടെ ചങ്കിടിയ്ക്കും. എന്റെ ഡ്യൂട്ടി ടൈമിലെങ്ങാനും ഇവൾ പ്രസവിച്ചു കളയുമോ? കാരണം സുഡാനി സ്ത്രീയുടെ പ്രസവമെടുക്കുന എന്നത് അത്ര നിസാരമായ കാര്യമല്ല. 98% സുഡാനി സ്ത്രീകളും കുട്ടിക്കാലത്ത് “ഫീമെയിൽ സർക്കംസിഷൻ” എന്ന കിരാതത്വത്തിനു വിധേയമായവരായിരിക്കും. ബാലികയുടെ ജനനേന്ദ്രിയത്തിലെ പ്രധാനഭാഗങ്ങളായ ലാബിയയും , ക്ലിറ്റോറിസും വളരെ ക്രൂരമായി ചേദിച്ചു കളയുന്നു. അതിനാൽ ജനനേന്ദ്രിയഭാഗം ഇടുങ്ങിയതും, വികലവുമായിരിക്കും. പഴയമുറിവുകൾ ഉണങ്ങിവരുമ്പോൾ മുൻഭാഗത്ത് മൂത്രദ്വാരത്തെ മറച്ചുകൊണ്ട് ഒരു തൊലിപ്പാട വന്നുമൂടിയിട്ടുണ്ടാകും. പ്രസവത്തിൽ കുഞ്ഞിനെ പുറത്തെടുക്കണമെങ്കിൽ ഈ തൊലിപ്പാട മുറിച്ച് ഇരു വശത്തേയ്ക്കും വകഞ്ഞുമാറ്റണം. സാധാരണസ്ത്രീകളിൽ വേണ്ടിവരാറുള്ള “എപ്പിസിയോട്ടമി” എന്ന മുറിച്ചു തുന്നൽ വേറെയും. പ്രസവവമയത്ത് യോനിയിൽ ഉണ്ടാകുന്ന മുറിവുകൾ ശരിയായവിധത്തിൽ പരിശോദിക്കാനോ, തുന്നാനോ അനുവദിക്കത്തവിധം ഇടുങ്ങിയതായിരിക്കും ജനനേന്ദ്രിയദ്വാരം.
*****

Sunday, March 29, 2009

മരണമേ വരേണമേ...

സിൽ‌വിയാ പ്ലാത്തിന്റെ മകൻ മരിച്ചെന്ന വാർത്ത അറിഞ്ഞപ്പോഴാണ്. അവരുടെ ഭർത്താവും കവിയും, ബാലസാഹിത്യകാരനുമായ Ted Hughesന്റെ ഫാമിലി ട്രീ ഒന്നെടുത്ത് നൊക്കാമെന്നു വെച്ചത്.
ബെസ്റ്റ് കണ്ണാ ബെസ്റ്റ് !
എന്ന് പറയാൻ തൊന്നിപ്പോയി.

മരിച്ചവർ
------------
ആദ്യ ഭാര്യ Sylvia Plath:
മക്കളെയെല്ലാം നനഞ്ഞതുണികൊണ്ട് പുതപ്പിച്ച് മുറി പൂട്ടിയശേഷം അടുക്കളയിൽ ചെന്ന് കത്തുന്ന ഗ്യാസ് ഓവണിൽ തലവെച്ചു മരിച്ചു.
- February 11, 1963

രണ്ടാം ഭാര്യ Assia Wevill :
അടുക്കളയിലെ ഗ്യാസ് സ്റ്റൌ തുറന്നിട്ട ശേഷം വിസ്ക്കിയിൽ സ്ലീപ്പിംഗ് പിൽ‌സ് ചേർത്ത് കുടിച്ചുകൊണ്ട് നാലുവയസുകാരി മകളോടൊപ്പം ചേർന്നുകിടന്ന് തീപ്പെട്ടു മരിച്ചു.
- March 23, 1969

മകൾ Shura :
അമ്മയുടെ(Assia Wevil) ആത്മഹത്യാശ്രമത്തിനിടെ കൊല്ലപ്പെട്ടു.
- March 23, 1969


മകൻ Nicholas Hughes :
സിൽ‌വിയാ പ്ലാത്തിലുള്ള മകൻ. ഡിപ്രഷൻ മൂത്ത് നാല്പത്തേഴാം വയസിൽ അലാസ്കയിലെ വീട്ടിൽ വെച്ച് തൂങ്ങി മരിച്ചു.
-March 16, 2009


ജീവിച്ചിരിക്കുന്നവർ
------------------------

മൂന്നാം ഭാര്യ Carol Orchard , സിൽ‌വിയയിലുള്ള മകൾ Frieda Hughes


Ted Hughes എന്തായാലും ആത്മഹത്യ ചെയ്യുകയായിരുന്നില്ല; ഹാർട്ട് അറ്റാക്കായിരുന്നു മരണ കാരണം.
-October 28, 1998


കവിതാ ശകലങ്ങൾ

Ted Hughes
-----------------------------------------
Something tries to save itself-searches
For defenses-but words evade
Like flies with their own notions
Old age slowly gets dressed
Heavily dosed with death's night
Sits on the bed's edge
Pulls its pieces together
Loosely tucks in its shirt


Sylvia Plath
---------------------------------------------------------
In Brueghel's panorama of smoke and slaughter
Two people only are blind to the carrion army:
He, afloat in the sea of her blue satin
Skirts, sings in the direction
Of her bare shoulder, while she bends,
Finger a leaflet of music, over him,
Both of them deaf to the fiddle in the hands
Of the death's-head shadowing their song.
These Flemish lovers flourish;not for long.
Yet desolation, stalled in paint, spares the little country
Foolish, delicate, in the lower right hand corner


Nicholas Hughes
-----------------------------------
Your son's eyes.... would become
So perfectly your eyes,
Became wet jewels
The hardest substance of the purest pain
As I fed him in his high white chair
. . . . . .
O love, how did you get here?
O embryo..
In you, ruby.
The pain
You wake to is not yours.

Tuesday, March 24, 2009

മ.മാ..മാർക്സിസം


ഒന്നാമൻ: അപ്പോൾ അങ്ങനെയാണ്.
രണ്ടാമൻ: അതെ, അങ്ങനെ തന്നെയാണ്.

ഒന്നാമൻ: അല്ലെങ്കിലും അത്രവലിയ വ്യത്യാസം ഒന്നും ഇല്ലെന്നെ ഞങ്ങൾ “ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ“ എന്ന് പറയും.
രണ്ടാമൻ: ഞങ്ങൾ ചെറുതായൊന്ന് മാറ്റും “ഇല്ലായില്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ
ഒന്നാമൻ: ഹോ! ഇത്രയും സാമ്യം സ്വപ്നത്തിൽ കൂടെ വിചാരിച്ചതല്ല.

രണ്ടാമൻ: അതെ. ലാൽ‌സലാമു അലൈക്കും.
ഒന്നാമൻ: ഈങ്കുലാവലാമുഹമ്മദ്

It is neither satire nor politics ; mere comedy
(അടുത്ത ജന്മത്തിലെങ്കിലും കാർട്ടൂൺ വരയ്ക്കാനുള്ള കഴിവ് നൽകേണമേ!)

Friday, March 6, 2009

ഹൌ ഐ വണ്ടർ... വാട്ട് യൂ ആർ

എത്രപെട്ടെന്നാണ്‌ സ്വപ്നങ്ങളും , ചുമരെഴുത്തുകളും മായ്ക്കപ്പെടുന്നത് :(


“ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൌ ഐ വണ്ടർ വാട്ട് യൂ ആർ
അപ് അബൌവ് ദി വേൾഡ് സോ ഹൈ
മൈക്കേൾ ജാക്സൻ ഇൻ ദി സ്കൈ“
വാർത്ത => ഇവിടെ

എന്തൊക്കെ പറഞ്ഞാലും (എത്ര ചെകുത്താൻ സ്വഭാവക്കാരായാലും) ചിലരെല്ലാം ഇപ്പോഴും മനസിൽ മാലാഖമാരാണ് പച്ചകുത്തപ്പെട്ടിരിക്കുന്നത്...

ഹൃദയം ഒരു ദാവീദിൽ നക്ഷത്രമാണെങ്കിൽ...
അതിന്റെ 7 മഴവിൽ കളങ്ങളിൽ 7 മാലാഖമാരാണുള്ളതെങ്കിൽ അതിൽ ഒന്ന് പോപ്പിന്റെ രാജകുമാരൻ മിഖായേൽ മാലാഖ ആയിരിക്കും...
ചെസ് കളങ്ങളിലെ കരുക്കൾ പോലെ കറുപ്പിലും, വെളുപ്പിലും മൈക്കേൽ...
(അതുകൊണ്ട് മാലാഖമാരുടെ തിരിച്ചുവരവാണ് മല്യമാർ തിരിച്ചു തരുന്ന ഗാന്ധിക്കണ്ണടകളേക്കാൽ എനിക്ക് സന്തോഷം തരുന്ന വിഷയം)
അവസാനത്തെ പ്രകടനത്തിനുശേഷം ചിറകറ്റ് വീണ്ടും മൈക്കേൾ ദാവീദിൻ നക്ഷത്രക്കളത്തിൽ തടവിലായേക്കാം...


ഹൃദയം ഒരു ദാവീദിൽ നക്ഷത്രമാണെങ്കിൽ...
അതിന്റെ ഏതെങ്കിലും ഒരു മഴവിൽ കളത്തിൽ ഗബ്രിയേലും ഉണ്ടാകും...
(ഗോൾ പോസ്റ്റിൽ പന്തു കുത്തി നിറച്ച് കുട്ടിക്കരണം മറിയുന്ന ആ മാലാഖയെ ഏവരും ‘ഏഞ്ചൽ ബാറ്റി’ എന്ന് വിളിച്ചു കൂവുന്നുണ്ടായിരിക്കും. ആരവത്തിന് ബാക്ഗ്രൌണ്ട് സ്കോറായി മിഖായേൽ പാടുന്നുണ്ടായിരിക്കും...)



നൊസ്റ്റാൾജിയകൾ തിരികെ വന്ന് മടങ്ങിപ്പോകുന്നതിനേക്കാൾ ആനന്ദകരമായതെന്തുണ്ട്?


*
പീഡോഫീലിയയും, ഗാന്ധിക്കണ്ണടയും കമെന്റുകളിൽ കാണരുതെന്നപേക്ഷ


Wednesday, February 18, 2009

ഉൽപ്രേക്ഷ (സിഗരറ്റ്)

ഒരു കൂട്ടിമുട്ടൽ, ചേർത്തുരയൽ..
എരിഞ്ഞാണ് തുടങ്ങിയത്
പിന്നെ കത്തിക്കേറി
പുകഞ്ഞു നീറി..

കൈക്കുമ്പിളിലെടുത്തോമനിച്ച്
ചുണ്ടിൽ ചേർത്തുമ്മവെച്ച്
നെഞ്ചുതടവിച്ചുമച്ച്..

അവസാനത്തെ നെരിപ്പോടിനെ
ആണിരോഗമുള്ള കാലടിയാൽ
ചവിട്ടിയണയ്ക്കുമ്പോഴാണ്
ഉൽ‌പ്പലാക്ഷന് വർണ്ണ്യത്തിലാശങ്ക!

Friday, February 13, 2009

പൂവാലന്റൈൻസ് ഡേ ആശങ്കകൾ അഥവാ ജെട്ടികൾ

നാളെ എന്തെങ്കിലുമൊക്കെ നടക്കുമായിരിക്കും അല്ലേ?

മുതലിക്ക് മുതലാളിയ്ക്ക് എല്ലാവരും അയച്ചുകൊടുക്കുന്ന പിങ്ക് ജെട്ടികൾ കൂമ്പാരം കൂടുമോ?

മുതലിക്ക് മുതലാളി എല്ലാവർക്കും സാരി തിരികെ അയക്കുമോ?

അതോ മുതലിക്ക് മുതലാളി “മുതൽ മര്യാദൈ” സിനിമകണ്ട് ചുമ്മാ ചൊറികുത്തി ഇരിക്കുമോ?

“നീ അല്ലേഡാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി മുതലിക്ക്ക്ക്ക്ക്ക്?” എന്നും ചോദിച്ച് ജയൻ പിങ്ക് ജെട്ടിയിട്ട് പുനരവതരിക്കുമോ?

ആശങ്കകൾ തീർന്നില്ല...

പിബി ആരെയായിരിക്കും പൂവാലന്റൈൻ പുണ്യാളനായി പ്രഖ്യാപിക്കുക?

പിണനേയോ? അതോ അച്ചുവിനേയോ?

ബാലാനന്ദൻ സഖാവിന്റെ പ്രണയലേഖനം പാർട്ടി ചവറ്റുകുട്ടയിൽ പോലും കണ്ടില്ലെന്ന്പറയുമോ?

മരിച്ചവരുടെ പ്രണയലേഖനത്തിന് സാധുതയുണ്ടോ?

ഇനിയും തീരാത്ത ആശങ്കകൾ...

ജട്ടിയെപ്പറ്റി പറയുമ്പോൾ എൻ.എസ് മാധവനെക്കുറിച്ച് പറയാതെ വയ്യ. മാധവൻ കഥകളിൽ ജെട്ടികൾ രൂപകങ്ങളത്രേ!

ഒരു കഥയിൽ ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിൻ വിൽക്കുന്ന സെയിത്സ് ഏജന്റ് ആയി ജോലിയിൽ തേടുന്ന ഒരു യുവാവിന്റെ ആശങ്കകൾ കഥാകൃത്ത് പങ്കുവെയ്ക്കുന്നുണ്ട്. പാന്റീസിൽ ഒട്ടിച്ചു വെയ്ക്കാവുന്ന പുതിയതരം നാപ്കിനുകൾക്കു പകരം വള്ളിക്കെട്ടുള്ള പഴയ ഇനം ഉരുപ്പടികണ്ടപ്പോൾ എന്തുകൊണ്ട് ജട്ടികളിൽ ചേർത്തൊട്ടിയ്ക്കാവുന്ന തരം സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചുകൂടാ എന്ന് യുവാവ് ആരായുന്നു. ഗ്രാമങ്ങളിലെ സ്ത്രീകൾ മാക്സിമം ഒരു അടിപ്പാവാട വരെയേ പോകൂ എന്നും അതിനപ്പുറം ഒന്നുമില്ലെന്നും, അതിനാൽ ഇത്തരം “വള്ളിക്കെട്ടു”കൾ ആവശ്യമാണെന്നും പറയുന്ന സീനിയർ മാനേജരുടെ ബുദ്ധിയെ നമിച്ച് ജോലിയിൽ പ്രവേശിക്കുന്ന യുവാവ് മണ്ണും,ചാരവും കുഴച്ച് തിരുകി ആർത്തവരക്തത്തെ പ്രതിരോധിക്കുന്ന സ്ത്രീകളെ കണ്ട് തൊഴിൽ പരാജിതനായി നാപ്കിനുകൾ പുഴയിലൊഴുക്കുന്നു


മറ്റൊന്ന് “സാന്റോ ഗോപാലനാണ്”. പോലീസ് ലോക്കപ്പിൽജെട്ടിയിട്ട് നിൽക്കുന്ന അയാളെ പോലീസ് തല്ലിച്ചതയ്ക്കുമ്പോഴും “..ആനാലും തൊഴിലാളിവർഗത്തെ അഴിക്ക മുടിയാത്.....അകൈവാകികളുക്ക് പുരച്ചി വണക്കം..” എന്ന് വിപ്ലവമുദ്രാവാക്യം മുഴക്കുകയാണയാൾ.

(ഓർമ്മയിൽ നിന്നാണ് കഥാഭാഗങ്ങൽ...)

ജെട്ടികൾ രൂപകങ്ങളത്രേ! ഒരു തൃകോണമിതി ഗണിതമെങ്കിലും അതിൽ ബാക്കിയുണ്ടാകണം. അല്ലേ?
ജെട്ടിയിൽ ആദ്യം ഇടതുകാലോ, വലതുകാലോ കയറ്റേണ്ടതെന്ന് ആശങ്കാകുലനായി നിൽക്കുന്ന ഒറ്റക്കാലൻ കൊറ്റികളേ... നിങ്ങളുടെ തലയിൽ വെണ്ണവെച്ചുരുക്കി കണ്ണുകാണാതാക്കിപ്പിടിക്കാൻ നിയോ‌വേടന്മാർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ.

Saturday, February 7, 2009

നേരാണേ..നേരാണേ..വല്യേട്ടൻ പറഞ്ഞത് നേരാണേ


ബൂർഷ്വാ പത്രവാർത്ത => ഇവിടെ

കോഴിക്കോട്: മന്ത്രിയോ എംഎല്‍എയോ പഞ്ചായത്ത് പ്രസിഡന്റോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ല എന്നു കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരന്‍ പറഞ്ഞത് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായി പറഞ്ഞതു ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എങ്കിലങ്ങനെ തന്നെയെന്നു സുധാകരനും. പ്രതികരണം മുഖ്യമന്ത്രി വി.എസിനെതിരാണെന്നു വ്യാഖ്യാനമുണ്ടായതിനെ തുടര്‍ന്നാണ് പിണറായിയും സുധാകരനും അതു ചാറ്റര്‍ജിയെക്കുറിച്ചാണെന്നു വിശദീകരിച്ചത്.

സോമനാഥ് ചാറ്റര്‍ജി വര്‍ഗവഞ്ചകനാണ്. വര്‍ഗവഞ്ചകനുമായി വിഎസിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. മറ്റെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്- നവകേരള യാത്രയുമായി കോഴിക്കോട്ടെത്തിയ പിണറായി പറഞ്ഞു.
പിണറായി പറഞ്ഞതു ശരിയാണെന്നു സുധാകരന്‍ പാലക്കാട് ശ്രീകൃഷ്ണപുരത്താണു വിശദീകരിച്ചത്.
സുധാകരന്റെ പ്രസ്താവന സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചായിരുന്നെന്ന് പിണറായി കോഴിക്കോട്ടു പറഞ്ഞതു ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
മന്ത്രിയുടെ ഉത്തരം: ''അതേ... അതേ... അതേ... അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്. ശരിയാണ്.

Wednesday, February 4, 2009

Wednesday, January 28, 2009

ശ്രീരാമന്റെ സദാചാരം .


വാർത്ത : http://ibnlive.in.com/news/hindutva-moral-brigade-attacks-women-in-mangalore-pub/83648-3.html

നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണെന്ന് വ്യവസ്ഥയെങ്കിൽ ‘പൊതുസ്ഥലത്ത് സിഗററ്റ് വലിക്കരുത്’ എന്ന് അനുശാസിക്കുന്ന നിയമം തന്നെയാണ് ‘പബുകളിൽ മദ്യവിൽ‌പ്പന’ അനുവദിക്കുന്നതും. നിയമാനുസൃതമായി നടക്കുന്ന ഒരു പബിൽ നാൽ‌പ്പതോളം ആളുകൾ മതമൌലികവാദികൾ ഇരച്ചു കയറുകയും പബിനകത്തുണ്ടായിരുന്നവരെ വിരട്ടിയോടിക്കുകയും, അവിടെയുണ്ടായിരുന്ന സ്ത്രികളെ മർദ്ദിക്കുകയും ചെയ്യുന്നത് എവിടത്തെ നിയമം/ന്യായം? ഇത്രമാത്രം സംഭവിക്കാൻ ഇന്ത്യയെന്താ ഹൈന്ദവ-താലിബാനോ? ആരാണീ രാമസേനാ സദാചാരപ്പോലീസുകാർ?

സനാതന ഭാരതീയ പൈതൃകങ്ങൾക്കു വിഘാതമായ ഇത്തരം സ്ഥാപനങ്ങളെ ഇനിയും എതിർക്കും എന്നുതന്നെയാണ് രാമസേനാ നേതാവ് ഘോരഘോരം പ്രസംഗിച്ചത്. മക്കളിൽ മാതാപിതാക്കളുടെ പ്രതീക്ഷ നിലനിർത്താനും, അവർ വഴിപിഴച്ചുപോകാതിരിക്കാനും ഇതിലപ്പുറവും ചെയ്യുമത്രേ. അരിയും തിന്ന് ആരാരിച്ച്യേം കടിച്ച് പിന്നെയും മുറുമുറുക്കുന്ന നായ്ക്കൾ. മദ്യശാ‍ലകളും, വേശ്യാപ്പുരകളും, കാമസൂത്രവും, ദേവദാസീ സമ്പ്രദായവും ഒക്കെ നിലനിന്ന ‘സനാതന പൈതൃകം’ തന്നെയല്ലേ ഈസ്റ്റിന്ത്യാ കമ്പനി വരുംവരെ ഇവിടെ ഉണ്ടായിരുന്നത്?

പബിനകത്തിരിക്കുന്ന പെണ്ണുങ്ങളുടെ മുലയിലും, മുടിക്കുത്തിലും പിടിച്ചു വലിച്ച് നിലത്തിട്ടു ചവിട്ടുന്നതനാണല്ലോ ഇവന്റെയൊക്കെ ‘സദാചാരം’. എന്നിട്ട് ന്യായീകരിക്കാൻ പ്രേമം തുറന്ന് പറഞ്ഞതിന് മൂക്കും‌മുലയും മുറിച്ചവരുടെ സംഘടനാനാമവും. ഇവനോടൊക്കെയാണ് “Deko hai deevano thum ye kaam na kro....Ram ka naam badnaam na karo“ എന്നു പാടേണ്ടത്.

@%@$%$@#$#@$!#@^%&*^*&&&*%
(പച്ചത്തെറി വിളിക്കാൻ അറിയാഞ്ഞിട്ടല്ല ഇവനെയൊക്കെ വിളിക്കേണ്ട തെറി മലയാളഭാഷയിൽ ഇനിയും കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ടാണ്)

Sunday, January 18, 2009

കഥകളി – ഗാർഹിക കവിത

അടു(കഥ)കളി – ഗാർഹിക കവിത

പച്ചവേഷങ്ങളിലായിരുന്നു തുടക്കം.
വെണ്ടയും, പയറും, മുട്ടക്കൂസുമെല്ലാം
മനയോല തേച്ച് പലകത്തട്ടിൽ നിരത്തി.

ശേഷം സാക്ഷാൽ കത്തിയായി.
പലകയിൽ നിരന്ന പച്ച(ക്കറി)വേഷങ്ങളെ
കുറുംകത്തികൊണ്ടും, നെടുംകത്തികൊണ്ടും
വെട്ടിയും, അരിഞ്ഞും വീഴ്ത്തി.

വെള്ളം തിളപ്പിക്കാൻ കലം കയറ്റുവെച്ച്
വിറകുപൂട്ടി, കനലൂതുമ്പോൾ
പുകപടർന്ന് കരിവേഷം പൂർത്തിയായി.

ടെലിവിഷനിലെ ചൂടൻ ‌ രാഷ്‌ട്രീയ വാർത്തകളിൽ
കണ്ണുംനട്ട് വെള്ളത്താടിയുഴിഞ്ഞിരിപ്പുണ്ട്
ഒരു സാത്വിക ഹനുമാൻ, ചെറുവാലിളക്കം പോലുമില്ലാതെ.
തീൻ മേശയിൽ ചുവന്നതാടിക്കാരൻ ബകനിലേക്കും,
ശേഷം വസ്ത്രാക്ഷേപക്ഷീണമുള്ള ദുശാസനനിലേക്കും
ചുവടുമാറ്റാൻ നിമിഷനേരം മതി നവരസപ്രവീണന് !

കൊട്ടത്തളത്തിലെ പാത്രങ്ങൾ
ഇന്നും കുന്നുകൂടി കുന്നായ്മ പറയുന്നുണ്ട്.
ഇനിയതൊന്നും തേച്ചു മിനുക്കാൻഎന്നെക്കൊണ്ട് വയ്യ.

എച്ചിൽ പാത്രങ്ങളിൽ ആ കള്ളപ്പൂച്ച
പതിവു കേളി തുടങ്ങിയിരിക്കുന്നു
ഇനി കളി നന്നായില്ലെങ്കിൽ
കടന്നൽക്കുത്തേറ്റ കുടവയറൻ
കമ്മറ്റിക്കാരന്റേതു പോലെ ആയിരിക്കും
അവന്റെ വെളുത്തു തുടുത്ത മുഖം.

ചെണ്ടമദ്ധളങ്ങളുടെ ഉച്ചസ്ഥായിയുലുറങ്ങി
ഇളകിയാട്ടത്തിനു മുന്നെയുള്ള നിശബ്ദതയിൽ
ഉണർന്നു പകയ്ക്കുന്ന കാഴ്ചക്കാരാ,
എന്നാണ് കൃഷ്ണൻ നായരെപ്പോലെ
ഒരു പൂതനാമോക്ഷം ആടിത്തീർക്കാനാകുക?

* കഥകളിയും, അടുക്കളയും കാണാത്തവർ ദയവായി കവിത വായിക്കരുത്

Thursday, January 15, 2009

അശ്ലീല കുറിപ്പുകൾ - പ്രായം 18 കഴിഞ്ഞവർക്കു മാത്രം പ്രവേശനം

@ശ്ലീല കുറിപ്പുകൾ

1) പ്രാർത്ഥന
ദൈവമേ സൽമയ്ക്ക് നീ ഒരു ആൺകുഞ്ഞിനെ കൊടുക്കാഞ്ഞത് നന്നായി. അല്ല്ലെങ്കിൽ അവൻ Mother Incest എന്നു ചീത്തപ്പേരു കേൾപ്പിക്കുമായിരുന്നു. അവൻ നടന്നു പോകുമ്പോൾ കണ്ട അമ്പലവാസികളായ വാര്യരും, നമ്പ്യാരും ഒക്കെ
“കാതിലോല...?”‘
“നല്ല താ(യൊ)ളി..”
എന്നുമൊക്കെ വേണ്ടാതീനം പറഞ്ഞേനേ.
ദൈവമേ, നീ വലിയവൻ തന്നെ!

2) ബഹുവ്രീഹി
മുലക്കണ്ണ് => മുലയിൽ നോക്കുന്ന കണ്ണ് ഏതോ അത്.

(അദ്ധ്യാപകൻ വിദ്യാർത്ഥിനികളുടെ കണ്ണിൽ നോക്കി പഠിപ്പിക്കണമെന്നു പറഞ്ഞപ്പോൾ ,
“കണ്ണിൽ” നോക്കി തന്നെയാണ് പഠിപ്പിക്കുന്നതെന്നു പറഞ്ഞ സുഹൃത്തിനും, കണ്ണും കണ്ണും തമ്മിൽ തമ്മിൽ... എന്ന ഗാനം അനശ്വരമാക്കിയ
ജയനും കടപ്പാടോടെ)

3) കാർത്തവീര്യാർജ്ജുനൻ Vs രാവണൻ ആരാണ് കേമൻ? പത്തുതല ഒരുടൽ, അതോ ഒരു തല ആയിരം കൈകൾ? ഒരു കാര്യത്തിന് പല തലകൾ കൂടിയാൽ ശരിയല്ലെന്ന് വിചാരിക്കുന്നവർ രാവണന്റെ തലകളെ തള്ളിപ്പറയുന്നു. അവർക്കവശ്യം തനിക്കനുസരിച്ച് പ്രവർത്തിക്കുന്ന 'കോക്കസ്' ആണെങ്കിൽ ഒരു തലയെ അനുസരിക്കുന്ന ആയിരം കൈയ്യുള്ള കാർത്തവീര്യാജ്ജുനൻ തന്നെ കേമൻ . അമ്പമ്പടാ രാബണാ! എന്ന് വായ് പൊളിച്ച തെണ്ടി എവിടെ?
(രാവണന് 2ൽ കൂടുതൽ കൈകൾ ഉള്ള ചിത്രങ്ങളെ വിശ്വസിക്കരുത്, അതെല്ലാം ചുമ്മ ഫോട്ടോഷോപ്പ് ത്രാട്ടുകളാണ്)
പുരുഷന്റെ രതികേന്ദ്രം “ചെവികൾക്ക് ഇടയിൽ” ആണെന്നും(ത്ഫൂ തലച്ചോറോ?), സ്ത്രീയ്ക്കത് ശരീരം മുഴുവനും വ്യാപിച്ച് ആലുവാ മണപ്പുറം(ഫൈനാൻസിയേർസ്) പോലെ പരന്നു കിടക്കുകയാണെന്നും ഒക്കെ പഠിപ്പിക്കുന്ന മാസികകൾ ഒരു മത്സരം നടത്തട്ടെ. ചെവിക്കിടയിൽ രാ‍വണലോ, പരന്നുപ്പരതുന്നതിൽ കാർത്തവീര്യനോ ആരാണ് മിടുക്കൻ?
(രണ്ടു പേരിൽ ആരാണ് മിടുക്കനെന്നറിയാൽ അവരുടെ ഭാര്യമാരോട് ചോദിക്കണമെന്ന് പറഞ്ഞ സുഹൃത്തിന് കടപ്പാട്)